പാലക്കാട് : തുപ്പള്ളിത്തെരുവില്‍ അമ്മ മകനെ കൊലപ്പെടുത്തിയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രാര്‍ത്ഥനയ്ക്കിടെ ഉള്‍വിളിയുണ്ടായതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഷഹീദയുടെ മൊഴി. ദൈവപ്രീതിക്കായി ബലി നല്‍കിയതാണെന്ന മൊഴിയെ പൊലീസും മുഖവിലയ്‌ക്കെടുക്കുന്നുണ്ട്. സംഭവത്തില്‍ തീവ്ര മതവിശ്വാസികള്‍ക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ട്. മദ്രസ അദ്ധ്യാപികയായിരുന്ന ഷഹീദ അംഗമായ ചില വാട്സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അടുത്തടുത്തു വീടുകളുള്ള പ്രദേശത്ത് പുലര്‍ച്ചെ നടന്ന കൊലപാതകം പൊലീസ് എത്തിയപ്പോഴാണ് വീട്ടിലുള്ളവര്‍ പോലും അറിയിച്ചത്. പൊലീസിനെ കൊലപാതക വിവരം അറിയിച്ചത് ഉമ്മയായിരുന്നു. ഫോണ്‍ വിളി വഴി വിവരം അറിഞ്ഞു പൊലീസ് എത്തിയപ്പോള്‍ വാതില്‍ തുറന്നുകൊടുത്തതും ഉമ്മയായിരുന്നു. ഇവർക്ക് യാതൊരു മാനസിക രോഗവും ഇല്ലെന്നാണ് സൂചന.ആരോ പറ്റിക്കാന്‍ വിളിച്ചതെന്ന് കരുതിയാണ് പൊലീസ് എത്തിയത്. എന്നാല്‍ കണ്ട കാഴ്ച ഏവരേയും ഞെട്ടിച്ചു.
6 വയസ്സുകാരന്റെ മൃതദേഹം കണ്ടതോടെ പൊലീസും നടുങ്ങി. തുടര്‍ന്നു ബന്ധുക്കളെയും അയല്‍വാസികളെയും വിളിച്ചുണര്‍ത്തി അമ്മയെ സ്റ്റേഷനിലേക്കു മാറ്റി. തെളിവുകള്‍ മായ്ക്കാനും ഉമ്മ ശ്രമിച്ചില്ല. അതേസമയം രാജ്യത്ത് മുൻപും സമാനമായ കൊലപാതകം നടന്നിട്ടുണ്ട്. റംസാൻ മാസത്തിൽ അള്ളാഹുവിനെ പ്രീതിപ്പെടുത്താന്‍ രാജസ്ഥാനിലെ ജോധ്‌പൂർ ജില്ലയിലെ പിപാദിൽ നാലു വയസുകാരിയായ മകളെ കൊലപ്പെടുത്തിയത് 2018 ലാണ്.അതും ആസൂത്രിതമായ കൊലപാതകം തന്നെയായിരുന്നു.
റംസാൻ മാസത്തിൽ അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി മകളെ ബലി നല്‍കിയതാണെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കി. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുടെ പരാതിയിൽ കുട്ടിയുടെ അച്ഛൻ നവാബ് അലി ഖുറേഷിനെതിരെ ബോധപൂർവ്വമായ നരഹത്യക്ക് പോലീസ് കേസടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. ‘ ഞാനൊരു നമാസിയാണ്. എൻ്റെ ജീവനേക്കാള്‍ ഞാന്‍ എൻ്റെ മകളെ സ്‌നേഹിക്കുന്നു. ഞാന്‍ മകളെ ബലിയായി നല്‍കി.’ എന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
ഭാര്യാ വീട്ടിലായിരുന്ന 4 വയസ്സുള്ള മകൾ റിജ്‌വാനയെ നവാബ് കൂട്ടിക്കൊണ്ടു വന്നാണ് കൊലപാതകം നടത്തിയത്. കുട്ടിയ്ക്ക് മധുരപലഹാരങ്ങളും പഴങ്ങളും വാങ്ങിനൽകി. തുടര്‍ന്ന് അത്താഴത്തിന് ശേഷം കുഞ്ഞിനും ഭാര്യക്കുമൊപ്പം ടെറസിൽ ഉറങ്ങാൻ കിടന്ന നവാബ് രാത്രി ഒരു മണിക്ക് ശേഷം ഭാര്യയറിയാതെ കുഞ്ഞിനെ എടുത്തു കൊണ്ട് താഴെ മുറിയിൽ വന്നു . താഴെയെത്തിയപ്പോൾ ഉറക്കമുണർന്ന് കരഞ്ഞ കുഞ്ഞിനെ മടിയിലിരുത്തി കഥ പറഞ്ഞുറക്കി. തുടര്‍ന്നാണ് ചില വാചകങ്ങള്‍ ഉരുവിട്ടശേഷം ഈ ക്രൂരകൃത്യം നടത്തിയത്.
കഴുത്തറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞതായാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.ആടിനെ അറക്കുന്ന കത്തികൊണ്ട് കുഞ്ഞിന്‍റെ കഴുത്തറക്കുകയായിരുന്നു.കുഞ്ഞിന്‍റെ വായിലും മൂക്കിലും പൊത്തിപ്പിടിച്ചു. പിടഞ്ഞപ്പോൾ നെഞ്ചത്ത് ആഞ്ഞുകുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകൾ. പിടഞ്ഞു മരിച്ച കുഞ്ഞിന്‍റെ മൃതദേഹം മുറിയിൽ കിടത്തിയശേഷം രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി പുതിയ വസ്ത്രം ധരിച്ച് നവാബ് ഭാര്യക്കൊപ്പം വന്നുറങ്ങി.
അതിരാവിലെ അജാൻ നിസ്‌കാരത്തിന് സമയമായപ്പോൾ ഭാര്യ പ്രതിയെ വിളിച്ചുണർത്തി താഴേക്കു ചെന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടത്. പൂച്ചകൾ ആക്രമിച്ചു കൊന്നതാണെന്ന് പറഞ്ഞു മൃതദേഹം മറവു ചെയ്യാൻ പ്രതി ശ്രമിച്ചെങ്കിലും ഭാര്യ അലമുറയിട്ട് നിലവിളിച്ചതോടെ നാട്ടുകാരും പോലീസുമെത്തിയതിനാൽ അത് പരാജയപ്പെട്ടു.
അതേസമയം പാലക്കാട്ടെ അമ്മ മാനസിക രോഗിയാണെന്ന് വരുത്തി തീർക്കാൻ ആസൂത്രിത ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
Discussion about this post