ഡൽഹി: കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ അക്രമം അഴിച്ചു വിട്ട സംഭവത്തിൽ ശക്തമായ നടപടി തുടർന്ന് ഡൽഹി പൊലീസ്. അക്രമത്തിന് നേതൃത്വം നൽകിയ ഒരാൾ കൂടി അറസ്റ്റിലായി. ഇഖ്ബാൽ സിംഗ് എന്നയാളെ ഹോശിയാർപുരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ട്രാക്ടർ റാലിയുടെ മറവിൽ അക്രമം നടത്തിയ പഞ്ചാബി നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഖ്ബാൽ സിംഗിന്റെ അറസ്റ്റ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അമ്പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ചെങ്കോട്ടയിൽ നടന്ന അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരുടെ ചിത്രങ്ങൾ ഡൽഹി പൊലീസ് പുറത്ത് വിട്ടിരുന്നു. ഫേസ് ഡിറ്റക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൊലീസ് അക്രമികളെ തിരിച്ചറിഞ്ഞത്. അക്രമം നടത്തിയ 42 പേരെ സി ഐ എസ് എഫിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും 20 പേരെ വാട്സാപ്പ് വീഡിയോകളിൽ നിന്നുമാണ് തിരിച്ചറിഞ്ഞത്.
Discussion about this post