കൊൽക്കത്ത: രാജ്യസഭാംഗത്വം രാജി വെച്ച തൃണമൂൽ കോൺഗ്രസ് അംഗം ദിനേശ് ത്രിവേദിക്കെതിരെ പാർട്ടി നേതൃത്വം. നൽകാവുന്നതെല്ലാം മമത അൽകിയിട്ടും ദിനേശ് ത്രിവേദി വഞ്ചിച്ചെന്ന് മദൻ മിത്ര പറഞ്ഞു. നൊബേല്‍ സമ്മാനമൊഴികെ മറ്റെല്ലാം മുഖ്യമന്ത്രി മമതാ ബാനര്‍ജി നല്‍കിയിട്ടും രാജ്യസഭാംഗത്വം രാജി വെച്ച ദിനേശ് ത്രിവേദി വഞ്ചകനാണെന്ന് മിത്ര അഭിപ്രായപ്പെട്ടു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മമത ബാനര്‍ജി ദിനേശ് ത്രിവേദിയെ തൃണമൂൽ എംപിയായി രാജ്യസഭയിലേക്കയക്കുകയായിരുന്നുവെന്നും മദന്‍ മിത്ര പറഞ്ഞു. പശ്ചിമബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങള്‍ തടയാന്‍ തനിക്കൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും രാജി വെച്ചാല്‍ സ്വതന്ത്രമായി ജനങ്ങളെ സേവിക്കാന്‍ സാധിക്കുമെന്നും ദിനേശ് ത്രിവേദി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് ദിനേശ് ത്രിവേദി ട്വീറ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു.
അതേസമയം ദിനേശ് ത്രിവേദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി. ആത്മാര്‍ഥമായ സേവനമാണ് ത്രിവേദി ആഗ്രഹിക്കുന്നതെന്നും തൃണമൂലിൽ നിന്നുകൊണ്ട് അദ്ദേഹത്തിന് അത് സാധിക്കില്ലെന്നും ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ അഭിപ്രായപ്പെട്ടു.
Discussion about this post