Friday, July 11, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘ഇത് ട്രെയിലർ മാത്രം, വലുത് ഇനിയും വരാനിരിക്കുന്നു‘; അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന

by Brave India Desk
Feb 28, 2021, 11:36 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിന്നും സ്‌ഫോടകവസ്തുക്കളും ഭീഷണിസന്ദേശവും കണ്ടെത്തിയ സംഭവത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന. ജയ്‌ഷ് അല്‍ ഹിന്ദ് എന്ന സംഘടനയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ടെലഗ്രാമിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.

‘അംബാനിയുടെ വീടിന് സമീപം വാഹനം കൊണ്ടിട്ട ഞങ്ങളുടെ സഹോദരൻ സുരക്ഷിതനായി വീട്ടിലെത്തി. ഇത് വെറും ട്രെയിലർ മാത്രമായിരുന്നു, വലുത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ‘- ഇതായിരുന്നു ടെലിഗ്രാമിലൂടെ പുറത്തു വന്ന ഭീഷണി സന്ദേശം. ‘നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഞങ്ങളെ തടയുക‘ എന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ബിറ്റ്‌കോയിന്‍ വഴി പണവും സന്ദേശത്തിൽ ജെയ്ഷ് അൽ ഹിന്ദ് ആവശ്യപ്പെടുന്നുണ്ട്.

Stories you may like

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

ഞങ്ങളുടെ ആവശ്യം ഇപ്പോൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത തവണ നിങ്ങളുടെ മക്കളുടെ കാറുകളിലേക്ക് വാഹനം പാഞ്ഞു കയറുമെന്നും മുകേഷ് അംബാനിയെയും ഭാര്യ നിത അംബാനിയെയും സംബോധന ചെയ്തു കൊണ്ടുള്ള സന്ദേശത്തിൽ പറയുന്നു. സൗത്ത് മുംബൈയിലെ അംബാനിയുടെ വീടിനടുത്ത് ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച സ്ഫോടക വസ്തു കണ്ടെത്തിയത്. കറുത്ത സ്കോർപ്പിയോ കാറിനുള്ളിൽ നിന്നും ജലറ്റിൻ സ്റ്റിക്കാണ് കണ്ടെടുത്തത്. റോഡിന്റെ വശത്തായി പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ.

20 ജലാറ്റിന്‍ സ്റ്റിക്കുകളും ഭീഷണിസന്ദേശവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ജലറ്റിൻ സ്റ്റിക്കുകൾ നാഗ്പുരില്‍ നിര്‍മിച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടരകിലോഗ്രാമാണ് ഇവയുടെ ഭാരം. സ്ഫോടനം നടന്നിരുന്നെങ്കിൽ 3000 ചതുരശ്ര അടി വിസ്തൃതിയില്‍ നാശനഷ്ടം സംഭവിക്കുമായിരുന്നെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ജലറ്റിൻ സ്റ്റിക്കുകളാണ് കണ്ടെത്തിയിരിക്കുന്നത്.

മഹാരാഷ്ട്ര പൊലീസിന് പിന്നാലെ എൻ ഐ എയും കേസ് അന്വേഷിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ വെച്ച സ്‌കോര്‍പ്പിയോ വാഹനത്തിനൊപ്പം ഒരു ഇന്നോവകൂടി ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. വ്യാജ രജിസ്ട്രേഷന്‍ നമ്പറുള്ള ഇത് കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

സ്കോർപ്പിയോ താനെയിലെ ഒരു വ്യവസായിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യംചെയ്തിരുന്നു. തന്റെ വാഹനം ഒരാഴ്ചമുമ്പ് മോഷണം പോയതായി ഇയാൾ പൊലീസിനെ അറിയിച്ചു. വാഹനത്തില്‍ കണ്ടെത്തിയ നാല് നമ്പര്‍പ്ലേറ്റുകള്‍ മുകേഷ് അംബാനിയുടെ സുരക്ഷാവ്യൂഹത്തിലെ വാഹനങ്ങളുടേതാണ്. മുകേഷിന്റെ ഭാര്യ നിത അംബാനി ഉപയോഗിക്കുന്ന വാഹനത്തിന്റേതാണ് അതിലെ ഒരു നമ്പര്‍പ്ലേറ്റ് എന്നതും പൊലീസ് കാര്യമായി അനേഷിക്കുന്നുണ്ട്.

Tags: mukesh ambaniterroristsGelatin SticksJaish Al Hind
Share12TweetSendShare

Latest stories from this section

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

മകളുടെ ചിലവിലല്ലേ ജീവിക്കുന്നതെന്ന് നാട്ടുകാർ,ടെന്നീസ് താരത്തെ വെടിവച്ച് കൊന്ന് പിതാവ്,റീൽസിടുന്നതും മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും ഇഷ്ടപ്പെട്ടില്ല

രക്ഷിക്കണേ എന്നാവശ്യപ്പെട്ട് അമേരിക്കൻ കോൺസുലേറ്റ് ; നിക്കോബാർ ദ്വീപുകൾക്ക് സമീപം കുടുങ്ങിയ യു എസ് കപ്പലിന് രക്ഷയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

Discussion about this post

Latest News

ജയിലിനുള്ളിൽ ഭീകരപ്രവർത്തനങ്ങൾക്കായി ആളെക്കൂട്ടി; ചെറുസംഘം തയ്യാർ; തടിയന്റവിട നസീറിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളുമായി എൻഐഎ

ലഷ്‌കർ-ഇ-തൊയ്ബയും ജയ്ഷ്-ഇ-മുഹമ്മദും നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ സാധ്യത ; ഇന്ത്യയെ വിവരമറിയിച്ച് നേപ്പാൾ

ഇത് നിനക്ക് വേണ്ടിയാണ് ഡിയോഗോ ജോട്ട, ഹൃദയം കവർന്ന് സിറാജിന്റെ വിക്കറ്റ് ആഘോഷം; ചരിത്രത്തിലിടം നേടി ബുംറ

92 വർഷത്തെ ചരിത്രത്തിലാദ്യം; ഹിന്ദുസ്ഥാൻ യൂണിലിവറിനെ നയിക്കാൻ മലയാളിപെൺകൊടി: പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിലയിൽ വൻ കുതിപ്പ്

ഒരു ആവശ്യവും ഇല്ലായിരുന്നു, ഇന്ത്യക്ക് അപ്രതീക്ഷിത പണി കൊടുത് പന്ത് മാറ്റം; ഇംഗ്ലണ്ടിന്റെ സ്കോർ കുതിക്കാൻ കാരണമായത് ആ മണ്ടത്തരം

പുതിയ മുഖങ്ങളുമായി ബിജെപി ; സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

പാകിസ്താന് നമ്മുടെ ഒരു ജനാലച്ചില്ല് പോലും തകർക്കാനായിട്ടില്ല; തള്ളിന്റെ തെളിവ് കാണിക്കാൻ വെല്ലുവിളിച്ച് അജിത് ഡോവൽ

വിരട്ടൽ വേണ്ട,ഏതെങ്കിലും ഒരു വിഭാഗത്തിന് സൗജന്യം കൊടുക്കാൻ പറ്റില്ല,അവർ സമയം ക്രമീകരിക്കട്ടെ: വി ശിവൻകുട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies