ജമ്മു: ജമ്മു കശ്മീരിൽ അനധികൃതമായി താമസിച്ചു വന്നിരുന്ന 155 റോഹിംഗ്യൻ അഭയാർത്ഥികളെ സർക്കാർ പരിശോധനയിലൂടെ കണ്ടെത്തി. ഇവരുടെ പക്കൽ മതിയായ രേഖകൾ ഇല്ലെന്നും വ്യക്തമായി.
ഇവരെ പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ച ശേഷം ദേശീയത പരിശോധിക്കും. ഇതിന് ശേഷം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം നാടുകടത്തൽ നടപടികൾക്ക് വിധേയരാക്കുമെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇവരുടെ പക്കൽ ഐക്യരാഷ്ട്ര സഭ നൽകിയ തിരിച്ചറിയൽ കാർഡ് ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇവരുടെ ബയോമെട്രിക് രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. റോഹിംഗ്യൻ അഭയാർത്ഥികളും ബംഗ്ലാദേശി അഭയാർത്ഥികളും രാജ്യത്തെ സെൻസസ് പ്രക്രിയകൾ അട്ടിമറിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ബംഗ്ലാദേശിൽ നിന്നുമാണ് പ്രധാനമായും റോഹിംഗ്യകൾ കശ്മീരിൽ എത്തുന്നത്. ഇത്തരത്തിലുള്ള 13,700 വിദേശികൾ ജമ്മു കശ്മീരിലെ വിവിധ ജില്ലകളിൽ കഴിയുന്നതായാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. 2008 മുതൽ 2016 വരെയുള്ള കാലയളവിൽ ഇവരുടെ ജനസംഖ്യയിൽ ആറായിരത്തിന്റെ വർദ്ധനവ് ഉണ്ടായിരുന്നു.
Discussion about this post