കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് വാഹനത്തിന് തീ പിടിച്ചു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങുകയായിരുന്ന വാഹനത്തിനാണ് തീ പിടിച്ചത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യലിനായി വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം പശ്ചിമ ബംഗാളിലെ 30 സീറ്റുകളിലേക്ക് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7.00 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 21 സ്ത്രീകൾ ഉൾപ്പെടെ 191 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തിൽ ജനവിധി തേടുന്നത്.
പശ്ചിമ ബംഗാളിലെ 294 അസംബ്ലി മണ്ഡലങ്ങളിലേക്കായി എട്ട് ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. അവസാന ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നാണ്. മെയ് 2നാണ് ഫലപ്രഖ്യാപനം.
Discussion about this post