എവറസ്റ്റ് പര്യവേഷണ സംഘത്തിലെ ഒരംഗത്തിനു കോവിഡ് പോസിറ്റീവ് ആയതോടെ എവറെസ്റ്റിലെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വൈറസ് ബാധ കണ്ടെത്തിയ ആളെ ഹെലികോപ്റ്റര്‍ സേവനത്തിന്റെ സഹായത്തോടെ നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു അംഗങ്ങള്‍ എവറെസ്റ്റിന്റെ അടിവാരത്തുള്ള ക്യാമ്പിൽ ക്വാറന്റൈനിലാണ്.
കോവിഡ് മഹാമാരിയ്ക്കു ശേഷം ഈ മാസം മുതല്‍ക്കു പര്‍വ്വതാരോഹകര്‍ക്കു എവറസ്റ്റിലേയ്ക്ക് മടങ്ങാന്‍ അനുവാദം നല്‍കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സഞ്ചാരികളുടെ വര്‍ദ്ധനയുണ്ടാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. മറ്റു പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നേപ്പാളിലെത്തുന്ന വിദേശികള്‍ കോവിഡ് ടെസ്റ്റിന് വിധേയമാവുകയും 14 ദിവസം ക്വാറന്റൈന്‍ പാലിക്കുകയും ചെയ്യണം. 300 പേരോളം ഇത്തവണ കൊടുമുടി കയറാനെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post