കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 43 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ്. 14,480 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 306 സ്ഥാനാര്‍ഥികൾ ജനവിധി തേടുന്നു.
ബംഗാളിൽ ആദ്യ അഞ്ച് ഘട്ടങ്ങളിലും കനത്ത പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. ബിജെപിയുടെ ദേശിയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, തൃണമൂൽ മന്ത്രിമാരായ ജ്യോതിപ്രിയൊ മാലിക്ക്, ചന്ദ്രിമ ഭട്ടാചാര്യ, സിപിഎം നേതാവായ തന്മയ് ഭട്ടാചാര്യ എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരാണ്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് 9,819 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ എട്ട് ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2നാണ് ഫലപ്രഖ്യാപനം.
Discussion about this post