ഡൽഹി: മെയ് രണ്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തി.പശ്ചിമ ബംഗാൾ, തമിഴ്‌നാട് ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് ഫലങ്ങളാണ് മെയ് രണ്ടിന് പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലവും അന്ന് തന്നെയാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നിർണ്ണായക നീക്കം.
മദ്രാസ് ഹൈക്കോടതിയുടെ കർശന നിർദേശത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻറെ നടപടി. തെരഞ്ഞെടുപ്പ് റാലികളിലും കൊറോണയുടെ രണ്ടാം തരംഗത്തിലും മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനമുന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം രോഗവ്യാപനം രൂക്ഷമാകാനുള്ള സാദ്ധ്യത പരിഗണിച്ച് നിരവധി മാർഗ്ഗ നിർദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചത്. എന്നാൽ അതൊന്നും തന്നെ പാലിക്കപ്പെടാതിരുന്നത് രോഗവ്യാപനത്തിന് കാരണമായെന്നാണ് വിലയിരുത്തൽ.
കൊലപാതകക്കുറ്റം ചുമത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയുടെ പരമാർശവും ഏറെ ചർച്ചയായതാണ്. കൊറോണയുടെ രണ്ടാം തരംഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉത്തരവാദി എന്ന് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി വിമർശിച്ചിരുന്നു.
ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ നടപടി. വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ല . മെയ് രണ്ടിലെയും, മൂന്നിലെയും ആഹ്ളാദ പ്രകടനങ്ങൾക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധമേർപ്പെടുത്തയത്.
Discussion about this post