ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും യാസ് ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ രാവിലെ 11ന് എത്തുന്ന അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ഒരു അവലോകന യോഗം ചേരും. അതിനു ശേഷം ഉച്ചയ്ക്ക് 12:15 മുതൽ 2:15 വരെ ദുരിതബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ നിരീക്ഷണം നടത്തും.
ചുഴലിക്കാറ്റടിച്ചുണ്ടായ മണ്ണിടിച്ചിലിൽ ഒഡീഷയിൽ 3 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അതേസമയം ബൈതരണി നദി, ആനന്ദ്‌പൂർ, അഖുവാപട എന്നിവിടങ്ങളിൽ അപകടം നില മറികടന്നിരിക്കുകയാണ്. യാസ് ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളിലെ 128 മെറൂൺ ഗ്രാമങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഏഴു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
ഒഡിഷയിലെ പര്യടനത്തിന് ശേഷം പ്രധാനമന്ത്രി പശ്ചിമ ബംഗാൾ സന്ദർശിച്ച് യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി സംസ്ഥാന സർക്കാരുമായി അവലോകന യോഗം ചേരും. സംസ്ഥാന ഗവർണർ ജഗദീപ് ധൻഖർ, മുഖ്യമന്ത്രി മമത ബാനർജി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിൽ ദുരിതബാധിത പ്രദേശങ്ങളിൽ സാധാരണ ജീവിതം വേഗത്തിൽ പുനസ്ഥാപിക്കപ്പെടുവാനുള്ള സ്ഥിതിയൊരുക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
Discussion about this post