ഡൽഹി: ഉത്പന്നം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്താത്ത 148 സ്ഥാപനങ്ങൾക്ക് നോട്ടീസയച്ചതിൽ നിയമലംഘനം നടത്തിയ 58 ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ നിന്ന് മുന്നുമാസത്തിനിടെ 34 ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ പിഴയായി ഈടാക്കിയത്.
ഉത്പന്നം വിൽക്കുമ്പോൾ അതിന്റെ അടിസ്ഥാന വിവരങ്ങളോടൊപ്പം ഏത് രാജ്യത്താണ് നിർമിച്ചതെന്ന് രേഖപ്പെടുത്തണമെന്ന് കഴിഞ്ഞവർഷം സർക്കാർ നിബന്ധനവെച്ചിരുന്നു. ഈ നിബന്ധനയുടെ ലംഘനം അളവുതൂക്ക നിയമപ്രകാരം ഒരു ലക്ഷം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തോടെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിനിടെയായിരുന്നു സർക്കാർ നിബന്ധന പ്രാബല്യത്തിൽ കൊണ്ടുവന്നത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് പ്രോത്സാഹനം നൽകുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുവെച്ചത്.
Discussion about this post