മുംബൈ : മഹാരാഷ്ട്രയില്‍ വീണ്ടും ശിവസേന – ബി ജെ പി സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താന്‍ എവിടെയും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിലവിലെ സഖ്യം തുടരുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
”ഞാന്‍ അജിത് പവാറിനും, ബാലസാഹേബ് തൊറാട്ടിനും ഒപ്പമാണ് ഇരിക്കുന്നത്. താന്‍ എവിടെയും പോകാന്‍ ഉദ്ദേശിക്കുന്നില്ല”, അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ശിവസേന നേതാവ് സഞ്ജയ് റൗത് നടത്തിയ പ്രസ്താവനകളാണ് അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചത്. ശിവസേന-ബി.ജെ.പി ബന്ധം ആമിര്‍ ഖാന്‍-കിരണ്‍ റാവു ബന്ധം പോലെയാണെന്ന് സഞ്ജയ് റൗത് പരാമര്‍ശിച്ചത്. ”തങ്ങള്‍ ഇന്ത്യയേയും പാക്കിസ്ഥാനെയും പോലെയല്ല. ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള സൗഹാര്‍ദം തുടരും” സഞ്ജയ് റൗത് പറഞ്ഞിരുന്നു.
ഇതിനിടെ, ശിവസേന ബി ജെ പിയുടെ ശത്രുവല്ലെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞിരുന്നു. നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചതിനു പിന്നാലെയാണ് സഖ്യത്തിന്‍റെ കാര്യത്തില്‍ വിശദീകരണവുമായി ഉദ്ധവ് താക്കറെ എത്തിയത്.
Discussion about this post