ന്യൂഡൽഹി: ഐസിസ് കേരള മൊഡ്യൂൾ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലും കർണാടകയിലും ദേശീയ അന്വേഷണ ഏർൻസിയുടെ റെയ്ഡ്. നിരോധിത ഭീകര സംഘടനയിൽ ചേരാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ച നാല് ഭീകരരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ശ്രീനഗർ നിവാസിയായ ഉബൈദ് ഹമീദ്, ബന്ദിപ്പോര സ്വദേശി മുസമ്മിൽ ഹസൻ ഭട്ട്, മംഗലാപുരം സ്വദേശി അമർ അബ്ദുൾ റഹ്മാൻ, ബെംഗളൂരുവിൽ താമസിക്കുന്ന ശങ്കർ വെങ്കിടേഷ് എന്ന അലി മുആവിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന പോലീസ് യൂണിറ്റുകൾക്കൊപ്പമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ജമ്മു കശ്മീരിൽ മൂന്നു സ്ഥലത്തും, മംഗലാപുരം ,ബംഗളൂർ എന്നിവിടങ്ങളിലും തിരച്ചിൽ നടന്നു.
നേരത്തെ അറസ്റ്റിലായ അമിൻ, ഡോ. റഹീസ് റഷീദ്, മുസഹാബ് അൻവർ എന്നിവരിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. സിറിയയിലെ ഐഎസ് പതനത്തിന് ശേഷം തീവ്രവാദ പ്രവർത്തനങ്ങൾക്കായി അമിൻ 2020 മാർച്ചിൽ കാശ്മീർ സന്ദർശിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റിലായ പ്രതി മുഹമ്മദ് അമീൻ സമൂഹമാദ്ധ്യമങ്ങളിലൂടെ
അദ്ദേഹത്തിന്റെ കൂട്ടാളികളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. അന്വേഷണ ഐഎസ് പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച പ്രദേശങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്.
കേരളത്തിൽ താമസിക്കുന്ന അമിൻ എന്ന അബു യാഹിയയുടെ കൂട്ടാളികൾക്കെതിരെയും എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ടെലിഗ്രാം, ഹൂപ്പ്, ഇൻസ്റ്റാഗ്രാം എന്നീ സമൂഹമാദ്ധ്യമങ്ങളിലൂടെ ഐഎസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനായും പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാനും പ്രതികൾ ശ്രമിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. അമീന്റെ നിർദ്ദേശപ്രകാരമാണ് കേസിലെ പ്രതികൾ ബാങ്കിംഗ് ചാനലുകളിലൂടെയും ഡിജിറ്റൽ പേയ്മെന്റിലൂടെയും ഐഎസ് പ്രവർത്തനത്തിനായി പണം കൈമാറിയത്.
ഇന്ത്യയിൽ ജിഹാദിനായി തയ്യാറാവാനാണ് മുസ്ലിം യുവാക്കളോട് അമീനും കൂട്ടാളികളും ആഹ്വാനം ചെയ്തത്. കശ്മീരിലും കേരളത്തിന്റെയും കർണാടകയുടെയും ചില ഭാഗങ്ങളിൽ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിൽ ഇവർ വിജയിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക് ഡ്രൈവുകൾ, പെൻ ഡ്രൈവുകൾ, നിരവധി സിം കാർഡുകൾ, മതവികാരം വ്രണപ്പെടുത്തുന്ന ലഘുലേഖകൾ എന്നിവ ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post