കബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ രക്ഷാദൗത്യം തുടരുന്നു. 222 ഇന്ത്യാക്കാരെ അഫ്ഗാനിസ്താനില്‍ നിന്നും തിരികെ നാട്ടില്‍ എത്തിച്ചു. കാബൂളില്‍ നിന്നു ഇന്ത്യന്‍ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങളാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്.
https://twitter.com/ANI/status/1429178823199760389?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1429178823199760389%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fnews%2Findia%2Fover-two-hundred-indian-nationals-brough-back-home-from-afghanistan-1.5933360
ഒരു വിമാനം താജിക്കിസ്ഥാന്‍ വഴിയും മറ്റൊരു വിമാനം ദോഹ വഴിയുമാണ് ഡല്‍ഹിയിലെത്തിയത്. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ 135 പേരും താജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ 87 ഇന്ത്യാക്കാരും 2 നേപ്പാള്‍ പൗരന്മാരുമാണ് ഉണ്ടായിരുന്നത്. രക്ഷാദൗത്യങ്ങള്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘ഭാരത് മാതാ കീ ജയ്‘ വിളിച്ച് ആവേശത്തോടെയാണ് യാത്രക്കാർ വിമാനത്തിൽ നിന്നും പുറത്തിറങ്ങിയത്. ശനിയാഴ്ച 87 ഇന്ത്യാക്കാരെ പ്രത്യേക വ്യോമസേന വിമാനത്തില്‍ കാബൂളില്‍ നിന്ന് താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷാന്‍ബെയില്‍ എത്തിച്ചിരുന്നു. അവിടെനിന്നും എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഞായറാഴ്ച ഡല്‍ഹിയിലെത്തിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാബൂളില്‍ നിന്ന് ദോഹയിലെത്തിച്ച 135 പേരെയാണ് മറ്റൊരു വിമാനത്തില്‍ നാട്ടിലെത്തിച്ചത്. അഫ്ഗാനിസ്താനിലുള്ള മുഴുവന്‍ ഇന്ത്യാക്കാരെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കബൂൾ വിമാനത്താവളത്തിൽ നിന്നും 150 യാത്രക്കാരെ താലിബാൻ ഭീകരർ തട്ടിക്കൊണ്ട് പോയിരുന്നു. അവരെ നിമിഷങ്ങൾക്കകം മോചിപ്പിച്ചിരുന്നു.
Discussion about this post