സ്കൂൾ-കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് വിവാദ പ്രസ്താവനയുമായി ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി. സഹ വിദ്യാഭ്യാസം പാടില്ല, അതായത് ആൺകുട്ടികളെയും പെൺകുട്ടികളെയും വ്യത്യസ്ത സ്കൂളുകളിലേക്ക് അയയ്ക്കണം അർഷാദ് മദനി ഞായറാഴ്ച പറഞ്ഞു.
ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും അയക്കരുതെന്ന് അർഷാദ് മദനി ഞായറാഴ്ച പറഞ്ഞിരുന്നു. സഹവിദ്യാഭ്യാസത്തെ അധാർമിക സമ്പ്രദായമെന്ന് വിശേഷിപ്പിച്ച മദനി ഇതര മതസ്ഥരോടും അതിനെ എതിർക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടികൾക്കായി പ്രത്യേക സ്കൂളുകളും കോളേജുകളും വേണമെന്നായിരുന്നു മദനിയുടെ ആവശ്യം.
അതേസമയം മദനിയുടെ ഈ പ്രസ്താവനയിൽ, സമ്മിശ്ര പ്രസ്താവനകളുമായി നേതാക്കളും മതനേതാക്കളും രംഗത്തെത്തി.
മദനിയുടെ പ്രസ്താവനയെ പിന്തുണച്ച് മുസ്ലീം മതപണ്ഡിതൻ മുഫ്തി അസദ് കാസ്മി രംഗത്തെത്തി.
എന്നാൽ സ്കൂൾ വരെ സഹ-വിദ്യാഭ്യാസം നല്ലതാണ്, എന്നാൽ കോളേജ് തലത്തിൽ അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണെന്നാണ് മൗലാനാ ഖാലിദ് റാഷിദ് ഫിറംഗി മഹാലിയുടെ പ്രസ്താവന.
അതേസമയം കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അർഷാദ് മദനിയുടെ പ്രസ്താവനയെ പെൺകുട്ടികൾക്കെതിരായ ചിന്തയാണെന്ന് വിശേഷിപ്പിച്ചു. രാജ്യം ഭരിക്കുന്നത് ഭരണഘടനയാണ്, ശരിയത്ത് അല്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ചൈതന്യത്തെ ശരീഅത്തിന്റെ വടികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുന്നവർ വിജയിക്കില്ലെന്ന് നഖ്‌വി പറഞ്ഞു. ‘ഇവർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് എതിരാണ്, പെൺകുട്ടികൾ എവിടെ പഠിക്കുമെന്ന് ഈ ആളുകൾക്ക് തീരുമാനിക്കാൻ കഴിയില്ല.’ കേന്ദ്ര മന്ത്രി പറഞ്ഞു.
Discussion about this post