ഡൽഹി: ഡൽഹി കലാപക്കേസ് പ്രതികളുടെ മൊബൈൽ ഫോൺ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് കോടതി. പ്രതികളുടെ ഫോണുകളിൽ മിക്കതിലും അവരുടെ സ്വന്തം അശ്ലീല ദൃശ്യങ്ങൾ ഉണ്ടെന്നും അവ വെളിപ്പെടുത്തുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നും കോടതി അറിയിച്ചു.
പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട രേഖകൾ സമാഹരിക്കുന്നതിന് വേണ്ടി പ്രതികളുടെ ഫോൺ വിവരങ്ങൾ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൂട്ടുപ്രതികൾക്ക് ഇവ നൽകാനാവില്ലെന്നാണ് കോടതിയുടെ നിലപാട്.
മുൻ ജെ എൻ യു വിദ്യാർത്ഥി ഉമർ ഖാലിദ്, ജെ എൻ യു വിദ്യാർത്ഥികളായ നടാഷ നർവാൾ, ദേവാംഗന കലിത, ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗാർ, മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ തുടങ്ങിയവർ ഡൽഹി കലാപക്കേസിൽ യു എ പി എ പ്രകാരം വിചാരണ നേരിടുകയാണ്.
ഏതൊക്കെ പ്രതികളുടെ ഫോണുകളിലാണ് അശ്ലീല ദൃശ്യങ്ങൾ ഉള്ളതെന്ന് വ്യക്തമല്ല. ഈ ഫോണുകളിൽ നഗ്ന ദൃശ്യങ്ങൾ, സ്വകാര്യ നിമിഷങ്ങൾ, സ്വന്തം ലൈംഗിക ദൃശ്യങ്ങൾ എന്നിവയാണ് ഉള്ളത്. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകർക്ക് പോലും ഇവ നൽകുന്നത് ആശാസ്യമല്ലെന്നാണ് കോടതിയുടെ അഭിപ്രായം.
Discussion about this post