ദുബായ് : ദുബായ് എയർ ഷോയിൽ എയർ ബോയിംഗ് കമ്പനിയുമായി 72 വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പിട്ട് ഇന്ത്യയുടെ പുതിയ വ്യോമയാന കമ്പനിയായ ‘ആകാശ’. പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള ആകാശ എയറാണ് ഓർഡർ നൽകിയത്. കുറഞ്ഞ ചിലവിൽ കൂടുതൽ ജനപ്രിയ സർവീസുകൾ ആരംഭിക്കുവാനാണ് പുതിയ കമ്പനിയുടെ പദ്ധതി. ഇതിനായി 33 ബില്യൺ ദിർഹത്തിന്റെ ഓർഡറാണ് ദുബായ് എയർ ഷോയിൽ വച്ച് ബോയിംഗ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എയർഷോയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ യുഎസ് ഏവിയേഷൻ ഭീമൻ നേടിയ ഏറ്റവും വലിയ ഓർഡറാണെന്ന പ്രത്യേകതയും ഉണ്ട്.
ആകാശ എയർ ബോംയിംഗിൽ നിന്നും 737മാക്സ് വിമാനങ്ങളാണ് വാങ്ങുന്നത്. ഇതിന്റെ രണ്ട് വകഭേദങ്ങൾ ഇപ്പോൾ നൽകിയ ഓർഡറിൽ ഉൾപ്പെടുന്നുണ്ട്. ‘പുതിയ 737 മാക്സ് വിമാനം ചെലവ് കുറഞ്ഞതും വിശ്വസനീയവും താങ്ങാനാവുന്നതുമായ ഒരു എയർലൈൻ മാത്രമല്ല, ഇന്ത്യൻ ആകാശത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ഹരിതവുമായ വിമാനങ്ങളിൽ പരിസ്ഥിതി സൗഹൃദ കമ്പനിയായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുമെന്ന് വിശ്വസിക്കുന്നു,’ ആകാശ എയറിന്റെ സിഇഒ വിനയ് ദുബെ പറഞ്ഞു.
സമാനതകളില്ലാത്ത സാദ്ധ്യതകളുള്ള ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യയെന്നും, സാമ്പത്തിക പശ്ചാത്തലങ്ങൾ പരിഗണിക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വിമാന യാത്രയെ ജനാധിപത്യവൽക്കരിക്കുക എന്നതാണ് ആകാശ എയറിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വിനയ് ദുബെ കൂട്ടിച്ചേർത്തു. അടുത്ത 20 വർഷത്തിനുള്ളിൽ ദക്ഷിണേഷ്യൻ മേഖലയ്ക്ക് ഏകദേശം 320 ബില്യൺ ഡോളർ മൂല്യമുള്ള 2,200 പുതിയ വിമാനങ്ങൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Discussion about this post