ജയ്പൂർ: ലോകകപ്പിലെ പരാജയത്തിന് ന്യൂസിലാൻഡിനെതിരെ വിജയം കൊണ്ട് പ്രതികാരം ചെയ്ത് ഇന്ത്യ. ട്വെന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ 5 വിക്കറ്റിന് വിജയിച്ചു. പുതിയ ട്വെന്റി 20 ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കും പരിശീലകൻ രാഹുൽ ദ്രാവിഡിനും വിജയത്തോടെ തുടക്കം.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കിവീസ് ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 70 റൺസെടുത്ത മാർട്ടിൻ ഗപ്ടിലാണ് ടോപ് സ്കോറർ. ചാപ്മാൻ 63 റൺസെടുത്തു.
ഇന്ത്യക്ക് വേണ്ടി 4 ഓവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത ഭുവനേശ്വർ കുമാർ ഗംഭീര തിരിച്ചു വരവ് നടത്തി. 4 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി അശ്വിനും 2 വിക്കറ്റെടുത്തു. ദീപക് ചഹാറിനും മുഹമ്മദ് സിറാജിനും ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിംഗിൽ ഇന്ത്യ 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ യാദവ് 62 റൺസെടുത്തപ്പോൾ ക്യാപ്ടൻ രോഹിത് ശർമ്മ 48 റൺസുമായി മികച്ച പിന്തുണ നൽകി. ഋഷഭ് പന്ത് 17 റൺസുമായും അക്ഷർ പട്ടേൽ 1 റണ്ണുമായും പുറത്താകാതെ നിന്നു.
ന്യൂസിലാൻഡിനായി ട്രെന്റ് ബോൾട്ട് 2 വിക്കറ്റെടുത്തപ്പോൾ സാന്റ്നറും സൗത്തിയും മിച്ചലും ഓരോ വിക്കറ്റെടുത്തു.
Discussion about this post