കാബൂൾ: ചെക്ക് പോയിന്റിൽ വണ്ടി നിർത്താതിന് യുവ ഡോക്ടറെ താലിബാൻ വെടിവെച്ച് കൊന്നു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലായിരുന്നു സംഭവം. അമറുദ്ദീൻ നൂറി എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനായ ഡോക്ടർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.
അടുത്തയിടെ വിവാഹിതനായ അമറുദ്ദീൻ നൂറി ഹെറാതിലെ ഒരു ക്ലിനിക്കിലാണ് ജോലി നോക്കിയിരുന്നത്. എന്നാൽ സംഭവം താലിബാൻ നിഷേധിച്ചു. ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. അതേസമയം സംഭവം സത്യമാണെന്ന് നൂറിയുടെ ബന്ധുക്കൾ പറഞ്ഞു.
അടുത്തയിടെ നടന്ന മറ്റൊരു സംഭവത്തിൽ മുഹമ്മദ് നാദിർ അലമി എന്ന മനോരോഗ വിദഗ്ധനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു. മോചനദ്രവ്യം നൽകിയതിന് ശേഷവും അക്രമികൾ ഡോക്ടറെ കൊലപ്പെടുത്തുകയായിരുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിന് കീഴിൽ അരാജകത്വം നടമാടുകയാണെന്ന് ആരോപണം ഉയരുന്നു. ബോംബ് സ്ഫോടനങ്ങൾ മുതൽ തട്ടിക്കൊണ്ട് പോകലുകൾ വരെ സർവ്വ സാധാരണമാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും രക്ഷയില്ലാത്ത അവസ്ഥയാണ്.
Discussion about this post