ലഖനൗ: ബീഫ് കഴിച്ചുവെന്നാരോപിച്ച് മധ്യവയ്സക്കനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന ദാദ്രിയില്‍ മതസൗഹാര്‍ദ്ദത്തിന്റെ വിളംബരമായി വിവാഹപന്തലൊരുങ്ങി. മതസ്പര്‍ദ്ധയും, സംഘര്‍ഷവും നിലനിന്നിരുന്ന ഗ്രാമത്തില്‍ നഷ്ടപ്പെട്ട പോകുമായിരുന്ന സ്നേഹവും സൗഹാര്‍ദ്ദവും തിരിച്ച് പിടിക്കാന്‍ നിയോഗം ലഭിച്ചത് രണ്ട് മുസ്ലിം പെണ്‍കുട്ടികള്‍ക്കാണ്. ഗ്രാമവാസികളുടെ കൂട്ടായ അനുഗ്രഹത്തില്‍ വേണം വിവാഹമെന്ന് കുടുംബനാഥനായ ഹക്കിം അവസാനം തീരുമാനിക്കുകയായിരുന്നു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാമത്തിന് പുറത്ത് വച്ച് വിവാഹം നടത്താമെന്നായിരുന്നു ഹക്കിം തീരുമാനിച്ചത്. എന്നാല്‍ വിവാഹം ഗ്രാമത്തില്‍ വച്ച് തന്നെ നടത്താന്‍ ഗ്രാമത്തിലെ മുതിര്‍ന്നവര്‍ തീരുമാനിക്കുകയായിരുന്നു. പന്തല്‍ കെട്ടാനും സദ്യയൊരുക്കാനും ഗ്രാമത്തി്ലെ ഹിന്ദുക്കളായ ചെറുപ്പക്കാരായിരുന്നു മുന്നില്‍ നിന്നത്. മാംസാഹാരം ഒഴിവാക്കി സസ്യഭക്ഷണമാണ് വിവാഹത്തിന് ഒരുക്കിയത്.
ബിസാദ സ്ക്കൂളിലായിരുന്നു വിവാഹം. ഞങ്ങളാണ് വിവാഹത്തിന് പന്തലും ഭക്ഷണവുമൊരുക്കിയത്’-ഗ്രാമവാസിയായ എച്ച്.കെ ശര്‍മ്മ എന്നായാളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തില്‍ സദുല്ലപുര് സ്വദേശി നസീമും പിയാവാലിക്കാരന് മോബീനും രേഷ്മയേയും ജെയ്തൂനേയും മിന്നുകെട്ടി. 1000 പേരെ ക്ഷണിച്ചെങ്കിലും 1500 പേര്‍ക്ക് ഗ്രാമം സന്ദ്യയുണ്ടാക്കി. മട്ടര്‍ പനീറും, ദഹി ഭല്ലേയും, പൂരിയും, നാനും പിന്നാലെ രസഗുളയും, ജിലേബിയുമൊരുക്കിയ നല്ല ഉഗ്രന്‍ സദ്യ.
ഇത് ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യ സംഭവമല്ല, മുമ്പും പലവട്ടം മുസ്ലീം സഹോദരങ്ങളുടെ വിവാഹത്തിന് ഞങ്ങളൊക്കെ സഹായിച്ചിട്ടുണ്ട് ഗ്രാമപ്രമുഖന് സഞ്ജയ് റാണ വ്യക്തമാക്കി. ബിസാദയില്‍ പള്ളിപണിയാന്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ പണപ്പിരിവുനടത്തിയിട്ടുണ്ട്. ഈ വിവാഹത്തോടെ ശാന്തിയും സമാധാനവും ഗ്രാമത്തിലേക്ക് തിരിച്ചുവന്നു അദ്ദേഹം പറഞ്ഞു.
അഖ്ലക്കിന്റെ കൊലക്കു ശേഷം വരന്മാരുടെ കുടുംബം ഗ്രാമത്തിലേക്ക് വരില്ലെന്ന് പറഞ്ഞിരുന്നു. ഇതേതുടര്‍ന്നായിരുന്നു വേദി മാറ്റുന്നതിനേക്കുറിച്ച് ആലോചിച്ചത്. എന്നാല്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. ഇപ്പോള്‍ ഗ്രാമത്തില്‍ സമാധാനം തിരിച്ചെത്തി. എല്ലാം പഴയതുപോലെയാണ് ദാദ്രി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് രാജേഷ് സിംഗ് പറയുന്നു….
ദാദ്രിയിലെ കൊലപാതകത്തിന് ശേഷം മുഹമ്മദ് ഇശ്താഖിന്റെ കുടുംബം ഡല്‍ഹിയിലേക്ക് താമസം മാറ്റിയിരുന്നു.
Discussion about this post