തിരുവനന്തപുരം: മുൻ ഉറപ്പുകൾക്ക് വിരുദ്ധമായി വൈദ്യുതി ബിൽ കുറയ്ക്കാൻ സോളാർ പദ്ധതിയിലേക്ക് മാറിയവരെ കൊള്ളയടിക്കാൻ റെഗുലേറ്ററി കമ്മിഷൻ നെറ്റ് ബില്ലിംഗ് ഏർപ്പെടുത്താനൊരുങ്ങി കെ എസ് ഇ ബി . ബില്ലിംഗ് വ്യവസ്ഥകൾ മാറ്റില്ലെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പുകൊടുത്തതിന് ശേഷമാണു കെ എസ് ഇ ബി യുടെ ഭാഗത്ത് നിന്നും ഈ ചതിയുണ്ടായിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് നഷ്ടമുണ്ടാകുന്ന തരത്തിൽ കൊടുക്കൽ വാങ്ങൽ വ്യവസ്ഥകൾ മാറ്റുന്നതിനായി റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ് രണ്ടാംഭേദഗതി റഗുലേഷൻസ് - 2024 കൊണ്ടുവരുകയാണ് കെ എസ് ഇ ബി ചെയ്യുന്നത്. ഈ മാസം 15ന് രാവിലെ 11ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഹാളിൽ നടക്കുന്ന തെളിവെടുപ്പിനുശേഷം ഭേദഗതി നടപ്പാക്കും.
കെ.എസ്.ഇ.ബി വൈദ്യുതിക്ക് ഉയർന്ന വിലയും ഉപഭോക്താക്കൾ നൽകുന്ന സോളാർ വൈദ്യുതിക്ക് കുറഞ്ഞ വിലയുമാണ് നിശ്ചയിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതിക്ക് മുഴുവൻ തുകയും കണക്കാക്കും. സോളാറിനും അതുപോലെ കണക്കാക്കും. എന്നാൽ കെ.എസ്.ഇ.ബിയുടെ ബിൽത്തുക എപ്പോഴും വളരെ കൂടുതലായിരിക്കും. സോളാർ വൈദ്യുതിക്ക് യൂണിറ്റിന് 2.69രൂപയും കെ.എസ്.ഇ.ബി വൈദ്യുതിക്ക് ശരാശരി 4.20 രൂപയുമാണ് വില. മാറ്റം ഉപഭോക്താക്കൾക്ക് വൻതിരിച്ചടിയാണെന്ന വസ്തുതയിൽ കമ്മിഷൻ മൗനം പാലിക്കുകയാണ്.
സോളാർ എടുത്തതിനു ശേഷവും വൈദ്യുതി ബില്ലിൽ ഒരു മാറ്റവും ഇല്ലെന്നും, ഒരു സോളാർ ഉപഭോക്താവും കെ എസ് ഇ ബി ഗ്രിഡുമായി തങ്ങളുടെ സോളാർ ബന്ധിപ്പിക്കരുത് എന്ന് പറഞ്ഞു കൊണ്ട് മുൻ ഐ പി എസ് ആർ ശ്രീരേഖ രംഗത്ത് വന്നിരുന്നു
Discussion about this post