ഡൽഹി: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ അനുയായി ജൈനേന്ദ്രയുടെ പക്കൽ നിന്നും മൂന്നരക്കോടി രൂപയുടെ അനധികൃത ഭൂസ്വത്തിന്റെ രേഖകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ലഖ്നൗ, മയിൻപുരി, മാവു, കൊൽക്കത്ത ബംഗലൂരു, ഡൽഹി എന്നിവിടങ്ങളിൽ ഡിസംബർ 18 മുതൽ നടന്ന പരിശോധനകളിലാണ് നിർണായക രേഖകൾ പിടികൂടിയിരിക്കുന്നത്.
കടലാസ് കമ്പനിയിൽ 11 കോടിയുടെ നിക്ഷേപവും ബിനാമി ഇടപാടിൽ മൂന്നരക്കോടി രൂപയുടെ ക്രമക്കേടുമാണ് കണ്ടെത്തിയിരിക്കുന്നത്. ജൈനേന്ദ്ര യാദവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും ബിനാമി ഇടപാട് ആർക്കു വേണ്ടിയാണ് നടത്തിയിരിക്കുന്നതെന്ന് ഉടൻ കണ്ടെത്തുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
കൂടാതെ, സമാജ്വാദി പാർട്ടി സെക്രട്ടറി രാജീവ് റായിയുടെ പേരിൽ ബംഗലൂരുവിൽ നഴ്സിംഗ് കോളേജ് ഉള്ളതായും ആദായ നികുതി വകുപ്പ് കണ്ടെത്തി. പ്രതിവർഷം മൂന്നരക്കോടി രൂപ തലവരിപ്പണമായി രാജീവ് റായ് വാങ്ങിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പത്ത് കോടി രൂപയാണ് ഇത്തരത്തിൽ ഇയാൾ കൈപ്പറ്റിയിരിക്കുന്നത്.
Discussion about this post