ഗാന്ധിനഗർ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് പാർട്ടി ശ്രമിക്കുകയാണ്. രാമഭക്തരും ശിവഭക്തരും തമ്മിലുള്ള പോരാട്ടമാണ് അവർ കാണാൻ ആഗ്രഹക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ ഭഗവാൻ ശ്രീരാമനെയും ഭഗവാൻ ശിവനെയും കുറിച്ചുള്ള പ്രസ്താവന നടത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഗളന്മാർക്ക് പോലും തകർക്കാൻ കഴിയാത്ത പാരമ്പര്യമാണ് ഇപ്പോൾ കോൺഗ്രസ് തകർക്കാൻ ആഗ്രഹിക്കുന്നത് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
എസ്‌സി ,എസ്ടി, ഒബിസികൾക്കെതിരെയുള്ള കോൺഗ്രസിന്റെ നടപടികളുടെ സത്യാവസ്ഥാ താൻ രാജ്യത്തിന് മുൻപിൽ തുറന്ന് കാട്ടിയതു മുതൽ കോൺഗ്രസിന്റെ സമനില തെറ്റി. കോൺഗ്രസ് പരിഭ്രാന്തരായി . നുണക്കുശേഷം നുണ പറയുകയാണ് പാർട്ടി .10 വർഷം മുമ്പ് നമ്മുടെ രാജ്യം അഴിമതിയാൽ ലജ്ജിച്ചു തലതാഴ്ത്തിയിരുന്നു .
അഴിമതി വാർത്തകൾ പത്രങ്ങളിൽ വരാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല.
ഭൂമിയിലും ആകാശത്തും ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികൾ കോൺഗ്രസ് നടത്തി . ലോകം മുഴുവൻ ഇന്ത്യയെ ഒരു ഭാരമായി കണക്കാക്കിയിരുന്നു. ഇന്ത്യ സ്വയം മുങ്ങുകയാണെന്നും ദാരിദ്രത്തിനാൽ രാജ്യം നശിക്കുകയാണെന്നും ചിലർ പറഞ്ഞിരുന്നു. വൻകിട കമ്പനികൾ ഇന്ത്യയിലേക്ക് വരുമെന്ന ആരും തന്നെ ചിന്തിച്ചിട്ട് പോലുമില്ല . എന്നാൽ ഇപ്പോൾ ഇന്ത്യയുടെ പേര് ലോകത്തു മുഴങ്ങുന്നു .ഇതെല്ലാം സാദ്ധ്യമായത് നിങ്ങളുടെ ഒരു വോട്ട് കൊണ്ടാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി .










