ഡൽഹി: കൃത്യമായ പദ്ധതി സമർപ്പണമോ വ്യക്തമായ അനുമതിയോ കൂടാതെ സിൽവർ ലൈൻ പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കൽ നടത്താൻ പാടില്ലെന്ന് കേന്ദ്ര റെയിൽ മത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന മെട്രോമാൻ ഇ ശ്രീധരന്റെ വാക്കുകൾ മുഖവിലക്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പദ്ധതിക്ക് തത്വത്തിൽ കേന്ദ്ര അംഗീകാരം ലഭിച്ചു എന്ന സംസ്ഥാന സർക്കാരിന്റെ വാദം പൊളിഞ്ഞു.
Metroman Shri E Sreedharan Ji explained serious technical issues in the SilverLine project. Without FLS, land plan and sanction, land acquisition cannot be done. pic.twitter.com/hT8nHMKhx0
— Ashwini Vaishnaw (मोदी का परिवार) (@AshwiniVaishnaw) February 4, 2022
നേരത്തെ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ വിശദീകരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, ഇ ശ്രീധരൻ, പി കെ കൃഷ്ണദാസ്, കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവർ റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന്. ഇതിലാണ് സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്ര തീരുമാനം വ്യക്തമായത്.
കേരളാ ബി. ജെ. പി ഘടകത്തിന്റെ അഭ്യർത്ഥന മുഖവിലക്കെടുക്കാനും കേരളത്തിലെ ജനങ്ങളോടൊപ്പം ചേർന്നു നിന്ന് ശക്തമായ നിലപാട് സ്വീകരിക്കാനും തയ്യാറായതിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിക്കുന്നതായി കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post