ഡൽഹി: ചരക്ക് കയറ്റുമതിയിൽ ചരിത്ര നേട്ടം കൈവരിച്ച് രാജ്യം. 400 ബില്ല്യൺ യുഎസ് ഡോളറിന്റെ ചരക്ക് കയറ്റുമതി ലക്ഷ്യം പ്രതീക്ഷിക്കപ്പെട്ടതിലും ഒൻപത് ദിവസം മുൻപേ കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ആത്മനിർഭർ ഭാരത് പദ്ധതിയിലെ നിർണായക നാഴികക്കല്ലാണ് ഇതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നേട്ടത്തിൽ ഒപ്പം നിന്ന കർഷകർ, നെയ്ത്തുകാർ, എം എസ് എം ഇകൾ, ഉദ്പാദകർ, വ്യവസായികൾ എന്നിവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒരു മണിക്കൂറിൽ ശരാശരി 46 മില്ല്യൺ ഡോളറിന്റെ കയറ്റുമതിയാണ് നിലവിൽ രാജ്യത്ത് നടക്കുന്നത്. പ്രതിദിനം ഒരു ബില്ല്യൺ ഡോളറിന്റെയും പ്രതിമാസം 33 ബില്ല്യൺ ഡോളറിന്റെയും കയറ്റുമതി നടക്കുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ 292 ബില്ല്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ് നടന്നത് . 2021-22 സാമ്പത്തിക വർഷത്തിൽ അത് 400 ബില്ല്യൺ ആയി ഉയരുമ്പോൾ 37 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post