ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രോത്സവത്തിനിടെ സിപിഎം അക്രമം. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിനിടെ സിപിഎം അക്രമികൾ ഈരേഴ തെക്ക് വേമ്പനാട് ഭാഗത്ത് നിന്നുള്ള കെട്ടുകാഴ്ച അടിച്ചു തകർത്തു. കെട്ടുകാഴ്ചയുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയ സിപിഎം പ്രവർത്തകർ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ശല്യം ചെയ്തു. കെട്ടുകാഴ്ചയുമായി വന്നവർ ഇത് ചോദ്യം ചെയ്തതോടെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചു വിടുകയായിരുന്നു.
തുടർന്ന് സംഘടിതരായി വന്ന സിപിഎം പ്രവർത്തകർ കെട്ടുകാഴ്ച വലിച്ചിരുന്നവരെ ക്രൂരമായി മർദ്ദിച്ചു. കെട്ടുകാഴ്ച കാഴ്ചക്കണ്ടത്തിൽ എത്തിച്ച ശേഷവും സിപിഎം പ്രവർത്തകർ മർദ്ദനം തുടർന്നു. കാഴ്ചക്കണ്ടത്തിൽ വെച്ചിരുന്ന ഹനുമാൻ സ്വാമിയുടെ ഫ്ലോട്ട് അക്രമികൾ വികൃതമാക്കി വലിച്ചിഴച്ചു. പിന്നീട് കെട്ടുകാഴ്ചയ്ക്കൊപ്പം താലപ്പൊലിയെടുത്ത സ്ത്രീകളെയും പെൺകുട്ടികളെയും സിപിഎം അക്രമികൾ മർദ്ദിച്ചു.
സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ഭക്തജനങ്ങൾ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കെട്ടുകാഴ്ചയ്ക്കിടെ അക്രമം അഴിച്ചു വിട്ട സിപിഎം നടപടിക്കെതിരെ ഭക്തജനരോഷം ശക്തമാകുകയാണ്.
Discussion about this post