ബനാസ്: ഗുജറാത്തിൽ ലക്ഷക്കണക്കിന് സ്ത്രീകളുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവിതത്തിൽ ആദ്യമായാണ് ഒരേ സമയം രണ്ട് ലക്ഷത്തോളം അമ്മമാരും സഹോദരിമാരും തന്നെ നേരിട്ട് ആശീർവദിക്കുന്നതെന്ന് അദ്ദേഹം. ഇത് അമൂല്യ സന്ദർഭമാണെന്നും വികാരാധീനനായി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബനാസ്കാന്തയിൽ പൊതുചടങ്ങിൽ സംബന്ധിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം അമ്മമാർക്കും അമ്മയായ ജഗദംബയുടെ അനുഗ്രഹമായാണ് താൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് തനിക്ക് വിവരണാതീതമായ ശക്തിയും ഊർജ്ജവുമാണ് നൽകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീശാക്തീകരണത്തിന്റെയും ഒരു ഗ്രാമീണ സമ്പദ്ഘടന എങ്ങനെ ലോകമാതൃകയായി മാറുന്നു എന്നതിന്റെയും വിജയഗാഥയാണ് ബനാസ് പറയുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ പ്രാദേശിക വിഭവങ്ങളുടെ ശരിയായ വിനിയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് ബനാസ് പഠിപ്പിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊക്കെയും ഇന്ത്യ സ്വയം പര്യാപ്തമാകുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങൾ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബനാസ് ഡെയറി സമുച്ചയം, വെണ്ണ- മോരുദ്പാദന കേന്ദ്രങ്ങൾ എന്നിവ ബനാസ് ഡെയറി മേഖലയുടെ വിജയത്തിന്റെ മികച്ച ഉദാഹരണങ്ങളാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഒരു ജൈവ- സി എൻ ജി പ്ലാന്റിന്റെയും 4 ഗോബർ ഗ്യാസ് പ്ലാന്റുകളുടെയും ശിലാസ്ഥാപന കർമ്മവും പ്രധാനമന്ത്രി നിർവഹിച്ചു.
Discussion about this post