ന്യൂഡൽഹി: രണ്ട് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വൻതോതിൽ വെടിമരുന്നും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരസംഘടനകൾ സംയുക്തമായി കശ്മീർ താഴ്വരയിൽ അശാന്തി പടർത്താനുള്ള ശ്രമങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. അതേ സമയം സുരക്ഷാ സേന അതീവ ജാഗ്രതയിലാണ് സ്ഥിതി ഗതികൾ നിരീക്ഷിക്കുന്നതും.
ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തതോടെ വൻ വിജയമാണ് സുരക്ഷാ സേന കൈവരിച്ചിരിക്കുന്നത്. വലിയ ആക്രമണത്തിന് പദ്ധതിയിട്ടുകൊണ്ടുള്ള വെടിമരുന്നും, വെടിയുണ്ടകളുമാണ് സേന പിടിച്ചെടുത്തത്. കണിപ്പോരയിലെ ഗണ്ട് ചെക്ക്‌പോറയിൽ താമസിക്കുന്ന സമീർ അഹമ്മദ് നാസർ, കാറൽപോറ സ്വദേശി ഷാനവാസ് അഹമ്മദ് ഭട്ട് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വെടിമരുന്നുകളും ആയുധങ്ങളും കൂടാതെ രണ്ട് എകെ മാഗസിനുകളും 54 എകെ ബുള്ളറ്റുകളും ഉൾപ്പെടെ ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ബുദ്ഗാമിലെ ചദൂര മേഖലയിലെ ലഷ്‌കർ-ഇ-തൊയ്ബ ഭീകരർക്ക് എത്തിക്കാനുള്ള ആയുധമാണ് സുരക്ഷാ സേന പിടികൂടിയത്. കൂടുതൽ അന്വേഷണം തുടരുകയാണ്.
Discussion about this post