കൊച്ചി: ഡോക്ടറുടെ കുറിപ്പടി സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോക്ടർ നിതിൻ നാരായണൻ എഴുതിയ കുറിപ്പടിയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കുവെച്ചിരിക്കുന്നത്. നാലു വയസ്സുകാരിയായ അശ്വികയ്ക്ക് സപ്തംബർ 20നാണ് പനിയ്ക്കും ചുമയ്ക്കുമായി മരുന്നുകൾ കുറിച്ചിരിക്കുന്നത്.
എഴുതിയ ആൾക്കുപോലും മനസ്സിലാവാത്ത രീതിയിലാണ് ഡോക്ടർമാർ പൊതുവെ കുറിപ്പടി എഴുതുന്നത്. വളരെ വ്യക്തമായി വലിയ അക്ഷരത്തിൽ രോഗ വിവരവും രോഗിയുടെ വിവരവും മരുന്നുകളും എല്ലാം എഴുതിയിരിക്കുന്ന ഈ കുറിപ്പടി അത്തരം ഡോക്ടർമാർ കണ്ടുപഠിക്കണമെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നത്.
അടുത്തിടെ കുറിപ്പടിയിലെ അക്ഷരങ്ങൾ വായിക്കാനാവാത്തത് മൂലം മരുന്നു കടയിൽ നിന്ന് മരുന്ന് മാറികൊടുത്ത് രോഗ് അപകടത്തിലായ വാർത്തകൾ വരെ വന്നിരുന്നു. ഈ അവസരത്തിൽ മാതൃകാപരമായ സേവനം കാഴ്ചവെയ്ക്കുന്ന നിതിtopൻ നാരായണനെ പോലെയുള്ള ഡോക്ടർമാർ സമൂഹത്തിന് മാതൃകയാണെന്ന് ആളുകൾ അഭിപ്രായം പ്രകടിപ്പിക്കുന്നു.
Discussion about this post