ന്യൂഡൽഹി: ഗരുഡ വിഭാഗം ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമാകുന്നു. ശത്രുവിന്റെ ഡ്രോണുകൾ, യുഎവി , ക്വാഡ് കോപ്റ്ററുകൾ, അനധികൃതമായി വ്യോമമേഖലയിൽ പറക്കുന്ന വസ്തുക്കൾ എന്നിവയെ ആകാശത്ത് വച്ചു തന്നെ തകർക്കാൻ വേണ്ടി ഇന്ത്യൻ സൈന്യം പരിശീലിപ്പിക്കുന്ന പരുന്തുകളുടെ സേനയാണ് ഗരുഡ സ്‌ക്വാഡ്.
ഇന്ത്യൻ കനൈൻ കമാൻഡോ ( സൈന്യത്തിലെ ഡോഗ് സ്‌ക്വാഡ്) യൂണിറ്റിലെ പുലിക്കുട്ടികൾ ആയ ശ്വാന പരിശീലന കേന്ദ്രമായി ‘ദി റിമൌണ്ട് വെറ്റിറിനറി’ വിഭാഗമാണ് ആണ് ഗരുഡന്മാരെയും പരിശീലിപ്പിക്കുന്നത്.
പരുന്തുകളുടെ ദേഹത്ത് ഓഡിയോ – വീഡിയോ റെക്കോഡിങ് ഉപകരണങ്ങൾ, ട്രാക്കിങ് ഉപകരണങ്ങൾ എന്നിവയുണ്ടാകും. ഡ്രോണുകൾ നശിപ്പിക്കാൻ മാത്രമല്ല ഡ്രോണുകളുടെ നിരീക്ഷണത്തിനും കൂടിയാണ് ഇവയെ ഉപയോഗിക്കുക.
നിരവധി ക്വാഡ്‌കോപ്ടറുകൾ ആണ് പരിശീലന സമയത്ത് പോലും ഗരുഡന്മാർ നശിപ്പിച്ചു കളഞ്ഞിട്ടുള്ളത്. ഗരുഡ വിഭാഗം ഇന്ത്യൻ സൈന്യത്തിൻറെ ഭാഗമാകുമ്പോൾ ‘ബേർഡ്സ് ഐ വ്യൂ’ എന്ന പ്രയോഗം തന്നെ ഇനി യാഥാർത്ഥ്യമാവുകയാണ്.
2018 ൽ ഇറങ്ങിയ ‘ഉറി’ എന്ന സിനിമയിൽ മെക്കാനിക്കൽ ഗരുഡൻ ഡ്രോണുകൾ ആണ് ഇന്ത്യൻ സൈന്യത്തിന് സർജിക്കൽ സ്ട്രെക്കിന് പോവുമ്പോൾ വഴികാട്ടുന്നത്. എന്നാൽ ഇപ്പോൾ ഗരുഡ പട ഇന്ത്യൻ സൈന്യത്തിൽ യാഥാർത്ഥ്യമാവുകയാണ്.
അപകടത്തിൽപ്പെട്ട പരുന്തുകളെ രക്ഷിച്ചെടുത്താണ് ഈ ദൌത്യത്തിന് ഉപയോഗിക്കുന്നതെന്നാണ് ഇതിൽ ഏറ്റവും പ്രധാന്യമർഹിക്കുന്നത്.ദൌത്യത്തിന് ആയി പരുന്തിനെ വേട്ടയാടി പിടിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
Discussion about this post