ന്യൂഡൽഹി; ഇത് വളരെ മോശവും സങ്കടകരവുമായ സംഭവമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ അറസ്റ്റു ചെയ്ത പോലീസ് നടപടിയിലാണ് മമതയുടെ പ്രതികരണം. സാകേത് ഗോഖലെ ഒരു മിടുക്കനാണ്. സോഷ്യൽ മീഡിയയിൽ അദ്ദേഹം വളരെ ജനപ്രിയനാണ്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല,” മമതാ ബാനർജി പറഞ്ഞു.
“ഈ പ്രതികാര മനോഭാവത്തെ ഞാൻ അപലപിക്കുന്നു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതിനാലാണ് സാകേത് അറസ്റ്റിലാകുന്നത്. ജനങ്ങൾ എനിക്കെതിരെ ട്വീറ്റ് ചെയ്യുന്നുണ്ട്, ഞങ്ങൾക്ക് ഖേദമുണ്ട്,” മമത ആവർത്തിച്ചു.
കേസിൽ സാകേത് ഗോഖലെയെ കോടതി റിമാൻറ് ചെയ്തു.വിശദായ ചോദ്യം ചെയ്യലിനായി ഗോഖലയെ യെഡിസംബർ 8 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു .ഗുജറാത്തിലെ അഹമ്മദാബാദിലെ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗോഖലയെ ഹാജരാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർബി സന്ദർശനത്തെക്കുറിച്ചാണ് ഗോഖലെ വ്യാജവാർത്ത പ്രചരിപ്പിച്ചത്. തെറ്റായ വിവരങ്ങൾ നൽകി വ്യാജവാർത്ത പ്രചരിപ്പിച്ചതിൻറെ ലക്ഷ്യം എന്തായിരുന്നു എന്ന് വ്യക്തമാകേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടത്.
മോദിയുടെ മോർബി സന്ദർശനത്തിന് 30 കോടി രൂപ ചെലവഴിച്ചുവെന്ന് അവകാശപ്പെടുന്ന വിവരാവകാശ രേഖയാണ് ഗോഖലെ പങ്കുവെച്ചത്. ഇത്തരത്തിലൊരു വിവരാവകാശ രേഖ ആരും പുറത്തുവിട്ടിട്ടില്ലെന്നും ഇത് വ്യാജമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കുന്നു.
Discussion about this post