തിരുവനന്തപുരം : ന്യൂഡൽഹി ജെഎൻയു സർവ്വകലാശാല ക്യാമ്പസിൽ വെച്ച് ജനം ടിവി വാർത്താസംഘത്തിന് നേരെ നടന്ന ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശവിരുദ്ധ ഡോക്യുമെന്ററി ക്യാമ്പസിൽ പ്രദർശിപ്പിച്ച് സംഘർഷമുണ്ടാക്കാൻ ശ്രമിച്ച എസ്എഫ്‌ഐ, ഐസ ഗുണ്ടകൾ ജെഎൻയുവിൽ അഴിഞ്ഞാടുകയായിരുന്നു.
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവി ഡൽഹി ബ്യൂറോചീഫ് ഗൗതം അനന്തനാരായണനെയും ക്യാമറാമാൻ ഉണ്ണി കെ വാര്യരെയും ഇടത് ഗുണ്ടകൾ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകളുടെ അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണമാണ് ജെഎൻയു അക്രമം. മാദ്ധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിക്കുന്നവർ ജെഎൻയുവിൽ ഇടതുപക്ഷ യുവജനസംഘടനകൾ മാദ്ധ്യമപ്രവർത്തകരെ അക്രമിച്ചതറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് ഇരട്ടത്താപ്പാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതനിടെയാണ് ജെഎൻയുവിൽ ജനം ടിവി വാർത്ത സംഘത്തിന് നേരെ ആക്രമണം നടന്നത്. ഇടത് ജിഹാദി സംഘമാണ് രാത്രിയുടെ മറവിൽ വാർത്താ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ജനം ടിവി സംഘത്തിനെ നോട്ടമിട്ട് തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഡോക്യുമെന്ററി പ്രദർശനത്തിനിടെ വൈദ്യുതിബന്ധത്തിന് തടസ്സം നേരിട്ടിരുന്നു. ഇതോടെ പ്രകോപിതരായ മുസ്ലീം, ഇടത് വിദ്യാർത്ഥികൾ ചേർന്ന് ക്യാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു. ഇത് റിപ്പോർട്ട് ചെയ്യവെയാണ് ജനം ടിവി വാർത്താ സംഘത്തെ തിരഞ്ഞു പിടിച്ച് ആക്രമിച്ചത്. ആക്രമണത്തിനിടെ ആർഎസ്എസിനെ അനുകൂലിക്കുന്ന ജനം ടിവി ക്യാമ്പസ് വിട്ടുപോകുക എന്ന് ആക്രോശവും ഉണ്ടായിരുന്നു.
Discussion about this post