ലക്‌നൗ: അലിഗഢ് മുസ്ലീം സർവ്വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രം എടുത്ത് മാറ്റണണെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് നൽകി. രാജ്യത്തിന്റെ വിഭജനത്തിനും ഹിന്ദുക്കളുടെ കൂട്ടക്കുരുതിയ്ക്കും കാരണമായ ജിന്നയുടെ ചിത്രം സർവ്വകലാശാലയിൽ സ്ഥാപിക്കുന്നത് അനുചിതമാണെന്ന് കാട്ടിയാണ് കത്ത്.
ഹിന്ദു മഹാസഭയുൾപ്പെടെയുള്ളവരാണ് പ്രധാനമന്ത്രിയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. ഇതിൽ സ്ഥലത്തെ ബിജെപി നേതാക്കളും പങ്കു ചേർന്നിട്ടുണ്ട്. ഹിന്ദു സംഘടനകൾക്ക് പുറമേ സാമൂഹ്യ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.
ചില ആളുകൾ ചേർന്ന് സർവ്വകലാശാലയിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾ ഒരുപാട് പിന്നിട്ടിട്ടും സർവ്വകലാശാലയിലെ പ്രവർത്തനങ്ങളിൽ പുരോഗതിയില്ല. ജെഎൻയുവിന് സമാനമായ രീതിയിൽ ഇവിടെയും രാജ്യവിരുദ്ധ ശക്തികൾ തലപൊക്കിത്തുടങ്ങിയിരിക്കുന്നു. അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ മുഹമ്മദ് അലി ജിന്നയുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്, ഇത് കാണുന്ന വിദ്യാർത്ഥികൾക്ക് തെറ്റായ ചിന്തകളാണ് ഉണ്ടാകുക. ജിന്നയുടെ ചിത്രത്തിന്റെ സ്ഥാനത്ത് വീർ സവർക്കറുടെ ചിത്രം സ്ഥാപിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു.
Discussion about this post