മുംബൈ: വാടക നൽകാത്തതിനെ തുടർന്ന് കേരള ഹൗസിന് ജപ്തി നോട്ടീസ്. നവി മുംബൈയിലെ വാഷിയിലുള്ള കേരള ഹൗസിനാണ് ജപ്തി നോട്ടീസ് നൽകിയത്. 6.47 കോടി രൂപയാണ് വാടകയിനത്തിൽ നൽകാനുള്ളത്.
കേരള കര കൗശല കോർപ്പറേഷൻ വിപണന കേന്ദ്രമായ കൈരളിയും സൊമാനി ഗ്രൂപ്പും തമ്മിലാണ് ദീർഘകാലമായി കെട്ടിടത്തിന്റെ വാടക സംബന്ധിച്ച് തർക്കം നിലനിൽക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേരള സർക്കാരിന് മുംബൈ കോടതി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കേസ് പരിഗണിക്കുന്ന വേളയിൽ കേരള സർക്കാർ പ്രതിനിധി കോടതിയിൽ ഹാജരായിരുന്നില്ല. ഇതേ തുടർന്നായിരുന്നു ജപ്തി നോട്ടീസ് അയച്ചത്.
1998 മുതൽ 2006 വരെ കൈരളി പ്രവർത്തിച്ചിരുന്നത് സൊമാനി ഗ്രൂപ്പിന്റെ നരിമാൻ പോയിന്റിലുള്ള കെട്ടിടത്തിൽ ആയിരുന്നു. പിന്നീട് വാടക പുതുക്കിയിട്ടും പഴയ വാടക തന്നെയാണ് കൈരളി നൽകുന്നത്. ഇതേ ചൊല്ലിയായിരുന്നു തർക്കം. 17 വർഷക്കാലമായി ഈ കതർക്കം തുടരുകയാണ്.
നിലവിൽ കേരള ഹൗസിലാണ് കൈരളി പ്രവർത്തിക്കുന്നത്. ഇതിനാലാണ് കേരള ഹൗസിൽ ജപ്തി നോട്ടീസ് പതിപ്പിച്ചത്.
Discussion about this post