ന്യൂഡൽഹി : ഇറാനിൽ നടന്ന ഫജർ ഇന്റർനാഷണൽ ചലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ വനിതാ താരത്തെക്കൊണ്ട് നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ വനിതാ താരം തന്യ ഹേമന്തിനെ ഹിജാബ് ധരിക്കാൻ നിർബന്ധിച്ച സംഭവമാണ് പുറത്ത് വരുന്നത്. ടൂർണമെന്റിൽ തന്യ സ്വർണം നേടിയിരുന്നു. എന്നാൽ ഹിജാബ് ധരിച്ചതിന് ശേഷമാണ് ഇവർക്ക് മെഡൽ നൽകിയത്.
ഫജർ ഇന്റർനാഷണൽ ചലഞ്ച് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കർണാടക സ്വദേശിയായ തന്യ ഹേമന്ത് നിലവിലെ ചാമ്പ്യൻ തസ്‌നീം മിറിനെ പരാജയപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വിജയത്തോടെ വനിതാ സിംഗിൾസിൽ സ്വർണവും നേടി. എന്നാൽ സ്വർണ മെഡൽ നേടിയതോടെ ഹിജാബ് ധരിക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. ഇതിനുശേഷം മാത്രമേ മെഡൽ വാങ്ങാൻ പോഡിയത്തിലേക്ക് പോകാൻ കഴിയൂവെന്നും അറിയിച്ചു.
മെഡൽ നേടുന്ന സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിക്കണമെന്ന് സംഘാടകർ വ്യക്തമാക്കുകയായിരുന്നു. ഈ ടൂർണമെന്റിന്റെ നിയമങ്ങളിൽ എന്നാൽ ഡ്രസ് കോഡിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. ലോകമെമ്പാടും ബാഡ്മിന്റൺ കളിക്കുന്നിടത്തെല്ലാം വേൾഡ് ബാഡ്മിന്റൺ ഫെഡറേഷൻ നിർദ്ദേശിക്കുന്ന വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. എന്നാൽ ഈ ടൂർണമെന്റിൽ ഹിജാബ് നിർബന്ധമായും ധരിക്കണം എന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്.
മത്സരത്തിനിടെ പുരുഷന്മാർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് സ്റ്റേഡിയത്തിന്റെ ഗേറ്റിൽ സ്റ്റിക്കറും പതിച്ചു്. വനിതാ താരങ്ങളുടെ പുരുഷ പരിശീലകനെയോ, അവരുടെ പിതാവിനെയോ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
Discussion about this post