റായ്പൂർ: ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ സൈന്യം ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്ന പശ്ചാത്തലത്തിൽ, വഴിമുട്ടി കൂട്ടത്തോടെ കീഴടങ്ങി ഭീകരർ. കഴിഞ്ഞ ദിവസം 34 കമ്മ്യൂണിസ്റ്റ് ഭീകരരാണ് ആയുധം വെച്ച് കീഴടങ്ങിയത്. സൈന്യം തലയ്ക്ക് വിലയിട്ട നിരവധി ഭീകരരും കീഴടങ്ങിയവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
സുക്മയിലെ ദുബ്ബമാർക്കയിലാണ് ഭീകരർ കീഴടങ്ങിയത്. തലയ്ക്ക് ഒരു ലക്ഷം രൂപ വീതം വിലയിട്ടിരുന്ന ഭീകരരായ ദിർദോ മൂദ, ഹിദ്മ, വാജം ഹിദ്മ എന്നിവരും കീഴടങ്ങിയതായി സി ആർ പി എഫ് അറിയിച്ചു. അക്രമം അവസാനിപ്പിച്ച് മുഖ്യധാരയിൽ നിയമവിധേയമായി ജീവിച്ച് കൊള്ളാമെന്ന് ഭീകരർ ഉറപ്പ് നൽകിയതായി സൈന്യം വ്യക്തമാക്കി.
സൈന്യം സംഘടിപ്പിച്ച ക്യാമ്പിലെത്തിയാണ് ഭീകരർ കീഴടങ്ങിയത്. കൂടാതെ, സൈനിക നടപടിയിലൂടെ കൊടും ഭീകരനായ മാദ്വി വാദയെ പിടികൂടാനും സാധിച്ചതായി സി ആർ പി എഫ് വ്യക്തമാക്കി. നക്സലൈറ്റ് കമാൻഡറായ ഇയാളുടെ തലയ്ക്കും ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു.
Discussion about this post