ബെംഗളുരു : കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവതരിപ്പിച്ചത് നികുതി വർദ്ധന കൂടാതെയുള്ള റവന്യൂ മിച്ച ബജറ്റ്. ബജറ്റ് വിഹിതം ആദ്യമായി 3 ലക്ഷം കോടി രൂപ കവിഞ്ഞു. 2022-23 ലെ 2,65,720 ലക്ഷം കോടി രൂപയിൽ നിന്ന് 3,09,182 കോടി രൂപയായി ഉയർന്നു.
ധനക്കമ്മി 60,581 കോടി രൂപയായി നിയന്ത്രിച്ചു നിർത്താനായി. ഖജനാവിലേക്ക് 77,750 കോടി രൂപ കടമെടുത്താൽ കൂടി 2023-24 ൽ ബാധ്യതകൾ 5,64,896 ലക്ഷം കോടി രൂപയായി, അല്ലെങ്കിൽ ജിഎസ്ഡിപിയുടെ 24.20% ആയി കണക്കാക്കുന്നു. 402 കോടി രൂപയുടെ റവന്യൂ മിച്ചമാണ് ബജറ്റ് നിർദ്ദേശിച്ചിരിക്കുന്നത്.
ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം 2022-23ൽ കർണാടകയുടെ ജിഎസ്ഡിപി 7.9% വളർച്ച രേഖപ്പെടുത്തിയതായി ബജറ്റ് പ്രസംഗത്തിനിടെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 9.2%, 5.1% വളർച്ച കൈവരിച്ച സേവന, ഉൽപ്പാദന മേഖലകളാണ് ജിഎസ്ഡിപി വളർച്ചയ്ക്ക് പ്രധാനമായും ഊന്നൽ നൽകുന്നത്. കാർഷിക മേഖല 5.5% വളർച്ച കൈവരിച്ചു. 2022-23 ലെ സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനം സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം 2.04 ലക്ഷത്തിൽ നിന്ന് 3.32 ലക്ഷമായി ഉയർത്തി.
2021-22 നെ അപേക്ഷിച്ച് 2023 ജനുവരി വരെ സംസ്ഥാനത്തിന്റെ സ്വന്തം നികുതി പിരിവ് 21% വർദ്ധിച്ചു. വാണിജ്യ നികുതി, മോട്ടോർ വെഹിക്കിൾ ടാക്‌സ്, സ്റ്റാമ്പുകൾ, രജിസ്‌ട്രേഷൻ, എക്‌സൈസ് എന്നിവയുടെ എല്ലാ നികുതികളുടെയും കളക്ഷൻ ടാർഗെറ്റുകൾ 2022-23 ൽ വർദ്ധിച്ചു.
2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം, ബജറ്റ് വിഹിതം 2,65,720 കോടി രൂപയിൽ നിന്ന് 2,89,653 കോടി രൂപയായി ഉയർന്നു . ഇത് 2022-23 ലെ ധനക്കമ്മി തടയാൻ സംസ്ഥാന സർക്കാരിനെ സഹായിച്ചു.
സർക്കാർ നിരവധി പുരോഗമന നയങ്ങളും ധന ഏകീകരണ നടപടികളും നടപ്പിലാക്കുകയും സ്ഥിരമായ പ്രതിബദ്ധതയോടെ പ്രകടിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി സംസ്ഥാന സമ്പദ്വ്യവസ്ഥയെ വീണ്ടും പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ സാധിച്ചതായി ബസവരാജ് ബൊമ്മൈ പറഞ്ഞു.
കൊറോണയുടെ മുൻപുള്ള കാലങ്ങളെ അപേക്ഷിച്ച് സമ്പദ്വ്യവസ്ഥയിൽ ശക്തമായ വളർച്ചയുണ്ടായി . 2023-24ൽ സംസ്ഥാനത്തിന്റെ നികുതി വിഹിതം 37,252 കോടിയാണ് കേന്ദ്ര സർക്കാർ കണക്കാക്കിയത്. 2022-23 ലെ 17,281 കോടി രൂപയിൽ നിന്ന് 13,005 കോടി രൂപയായി കേന്ദ്ര സർക്കാരിൽ നിന്നുള്ള ഗ്രാന്റുകൾ കുറഞ്ഞു. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റിലെ 1,31,883 കോടി രൂപയിൽ നിന്ന് 2023-24 ലെ സംസ്ഥാനത്തിന്റെ വരുമാനം 1,64,653 കോടി രൂപയായി കണക്കാക്കുന്നു.
Discussion about this post