ന്യൂഡൽഹി: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനിരുന്ന ചെന്നൈ- ഹൈദരാബാദ് വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിനുള്ളിൽ പരിശോധന നടത്തി, ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഭീഷണി സന്ദേശം അയച്ച ആളെ പോലീസ് പിടികൂടി. വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ആളാണ് ഭീഷണി സന്ദേശം അയച്ചത്. താൻ വിമാനത്താവളത്തിൽ എത്താൻ വൈകുമെന്നും, തന്നെ കൂട്ടാതെ വിമാനം യാത്ര തിരിക്കാതിരിക്കാനാണ് ഭീഷണി സന്ദേശം അയച്ചതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
മറ്റൊരു സമാന സംഭവത്തിൽ, ഡൽഹിയിൽ നിന്നും ദേവ്ഗഢിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ 6ഇ 6191 വിമാനം, ബോംബ് ഭീഷണിയെ തുടർന്ന് ലഖ്നൗവിൽ ഇറക്കി. തുടർന്ന് കർശനമായ പരിശോധന നടത്തി ഭീഷണി വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണ് വിമാനം യാത്ര പുനരാരംഭിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post