ഗുവാഹട്ടി: അസമിൽ സനാതനധർമ്മത്തിലേക്ക് മടങ്ങി ക്രിസ്ത്യൻ കുടുംബങ്ങൾ. 11 കുടുംബങ്ങളിലെ 43 പേരാണ് സമാതനധർമ്മം സ്വീകരിച്ചത്. ഹിന്ദു മതത്തിലേക്ക് മടങ്ങാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കുടുംബങ്ങൾ അഭിപ്രായപ്പെട്ടു.
മോറിഗാവ് ജില്ലയിലെ ജാഗിറോഡിൽ താമസിക്കുന്ന കുടുംബങ്ങളാണ് കൃസ്തു മതം ഉപേക്ഷിച്ചത്. ഭാഷാ സംസ്‌കൃതി അരു ഉദ്യോഗ് പർവ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മതപരിവർത്തന ചടങ്ങുകൾ നടന്നത്. ചടങ്ങിൽ നിരവധി പുരോഹിതർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
നേരത്തെ കാമരൂപിലെ രണ്ട് ഗ്രാമങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർ സനാധന ധർമ്മം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ഗ്രാമത്തിലെ 11 കുടുംബങ്ങൾ കൂടി ഹിന്ദു മതത്തിലേക്ക് തിരികെയുത്തുന്നത്. മതപരിവർത്തനത്തിന് ഇരയായ കൂടുതൽ പേരെ തിരികെയെത്തിക്കുന്നത് തുടരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
സനാധന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയവർ ടിവ ഗോത്ര സമൂഹത്തിൽപ്പെട്ടവരാണെന്ന് ഗോബ ദിയോ രാജ് പരിഷത് ജനറൽ സെക്രട്ടറി ജൂർ സിംഗ് ബൊർദോലോയ് പറഞ്ഞു. നിരവധി പ്രലോഭനങ്ങൾക്ക് വഴിപ്പെട്ടാണ് ഇവർ ഹിന്ദു മതം ഉപേക്ഷിച്ചത്. തങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായി 1100 കുടുംബങ്ങൾ തിരികെ ഹിന്ദു മതം സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post