ഹുവായ് 5ജി ഇലക്ട്രേണിക് ഉപകരണങ്ങൾ തങ്ങളുടെ നെറ്റ് വർക്കുകളിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനവുമായി ജർമ്മനിയും. ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രേലിയ, പോളണ്ട് എന്നീ രാജ്യങ്ങൾ ഇതിനകം തന്നെ ഹുവായ് ഉപകരണങ്ങൾ നിരോധിച്ചിട്ടുണ്ട്. 5ജി ഉപകരണങ്ങളിലൂടെ ഹുവായ് ചൈനയ്ക്കുവേണ്ടി ചാരപണി ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം.
ലോകത്തെ തന്നെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് വാർത്ത വിനിമയ കമ്പനികളിൽ ഒന്നാണ് ഹുവായ്. ഹുവായ് ,ഹോണർ, എന്നീ മൊബൈൽ ഫോണുകളും ഹുവായ് കമ്പനിയുടേതാണ്. 5ജി നെറ്റ് വർക്കിനുവേണ്ട വാർത്താവിനിമയ ഉപകരങ്ങൾ വിപണനത്തിനിറക്കിയ ആദ്യ കമ്പനികളിലൊന്നും ഹുവായ് ആണ്.
ഈ ഉപകരണങ്ങളിലൂടെ നെറ്റ് വർക്കുകളിൽ നുഴഞ്ഞുകയറാനാവുമെന്നും സുപ്രധാനമായ വിവരങ്ങൾ മോഷ്ടിക്കാനാവുമെന്നും കണ്ടെത്തിയത് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമാണ്. അതോടൊപ്പം ചൈനയക്ക് ആവശ്യം വന്നാൽ ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്ന രാജ്യത്തെ വാർത്താവിനിമയ സംവിധാനം തകരാറിലാക്കാനാകും.
ഹുവായ് സിഇഒയുടെ മകളായ മെംഗ് വാൻ ഷോ വിനെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അമേരിക്ക അറസ്റ്റ് ചെയ്തിരുന്നു. അമേരിക്കയിലുള്ള എല്ലാ 5 ജി പദ്ധതികളിൽ നിന്നും നാല് വർഷം മുൻപ് ഹുവായ് കമ്പനിയെ നിരോധിച്ചിരുന്നു. അതിനുപിന്നാലെയാണ് ഓസ്ട്രേലിയയും, സ്വീഡനും, പോളണ്ടും ഹുവായിയെ നിരോധിച്ചത്.
എന്നാൽ ജർമ്മനി ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിരുന്നില്ല. സുരക്ഷാ ഏജൻസികളുടെ നിർദ്ദേശ പ്രകാരമാണ് ജർമ്മനിയും ഇപ്പോൾ തീരുമാനം എടുക്കാൻ നിർബന്ധിതരായിരിക്കുന്നത് . ഹുവായ് മാത്രമല്ല മറ്റൊരു ചൈനീസ് കമ്പനിയായ ZTE യുടെയും ഉപകരങ്ങൾ സമാനമായ രീതിയിൽ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ജർമ്മൻ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
സർക്കാരിൻറെ തീരുമാനം വരുന്നതിനു മുൻപ് അവരുടെ 5ജി നെറ്റ് വർക്കുകൾ ഹുവായ് ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. അവയെല്ലാം നീക്കം ചെയ്ത് എത്രയും പെട്ടെന്ന് ചൈന ബന്ധം ഇല്ലാത്ത കമ്പനികളുടെ ഉപകരണം സ്ഥാപിക്കണമെന്നാണ് ജർമ്മാൻ സർക്കാർ ആവശ്യപ്പെടുന്നത്. എത്ര സാമ്പത്തിക നഷ്ടം സഹിക്കേണ്ടി വന്നാലും ദേശസുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നാണ് ജർമ്മൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നത്.
Discussion about this post