ന്യൂഡൽഹി; ആരാധനാലയങ്ങളെ താമസസ്ഥലമാക്കരുതെന്ന് ഡൽഹി ഹൈക്കോടതി നിർദ്ദേശം. വഖഫ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ താമസിക്കുന്ന യുവാവിന്റെ ഹർജി തള്ളിയാണ് ഹൈക്കോടതി വിധി. വർഷങ്ങളായി മസ്ജിദിന്റെ സ്വത്ത് അന്യായമായി അനുഭവിച്ചതിനും കൈവശം വച്ചതിനും ഹർജിക്കാരന് 15 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
ചാണക്യപുരി സബ് ഡിവിഷണൽ മജിസ്ട്രേറ്റും (എസ്ഡിഎം) ഡൽഹി വഖഫ് ബോർഡും (ഡിഡബ്ല്യുബി) വഖഫ് സ്വത്ത് ഒഴിയാൻ നോട്ടീസ് നൽകിയതിന് പിന്നാലെ മസ്ജിദ് സബ്ത ഗഞ്ചിലെ മുൻ ഇമാമിന്റെ മകൻ സാഹിർ അഹമ്മദാണ് ഹർജി സമർപ്പിച്ചത്.എന്നാൽ കോടതി ഹരജി തള്ളുകയും വഖഫ് ബോർഡ് സ്വത്ത് ഉൾപ്പെടെയുള്ള ഏതെങ്കിലും മതപരമായ സ്വത്ത് വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് ഉത്തരവിടുകയുമായിരുന്നു.
നേരത്തെ വീടിനെ മസ്ജിദിൽ നിന്ന് മതിൽ കെട്ടി വേർപെടുത്തിയിരുന്നെങ്കിലും 2005ൽ മസ്ജിദിന്റെ മതിൽ പൊളിച്ചുമാറ്റി, സ്വന്തമാക്കി താമസിക്കാൻ തുടങ്ങി. ഇതിന് പിന്നാലെയാണ് വഖഫ് വസ്തുക്കളിൽ അനധികൃതമായി താമസിക്കുന്നവർക്കും കയ്യേറ്റക്കാർക്കും സ്വത്തിൽ അവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് ഡൽഹി വഖഫ് ബോർഡ് ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ച കോടതി, ദീർഘകാലമായി താമസിക്കുന്നതുകൊണ്ട് സാഹിർ അഹമ്മദിന് സ്വത്തിന്മേൽ അവകാശമില്ലെന്ന് വിധിച്ചു. ‘മസ്ജിദിന്റെ ഒരു ഇമാമിന്റെ കുടുംബത്തിന് പള്ളിയുടെ സ്വത്തിൽ യാതൊരു അവകാശവും അവകാശപ്പെടാൻ കഴിയില്ലെന്ന് വിധിച്ചു.
വഖഫിന് ഭൂമി സ്വന്തമാണ്, കാരണം ഇമാമിനെ തിരഞ്ഞെടുത്തത് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാനും വഖഫിന്റെ സ്വത്ത് പരിപാലിക്കാനും മാത്രമാണ്.വഖഫിനെ പ്രതിനിധീകരിച്ച് വിശ്വാസയോഗ്യമായ സ്വഭാവത്തിലാണ് ഇമാം സ്വത്ത് കൈവശം വച്ചിരിക്കുന്നതെന്നും സ്വത്തിൽ സ്വതന്ത്രമായ അവകാശങ്ങൾ അവകാശപ്പെടാനുള്ള ഏതൊരു ശ്രമവും അനുവദനീയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post