തിരുവനന്തപുരം: മുൻമന്ത്രി കെടി ജലീലിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് എംടി രമേശ്. കെ.ടി ജലീലിനെ പോലെ ലക്ഷണമൊത്തൊരു തീവ്രവാദിയെ അരികത്തിരുത്തിയുള്ള സി.പി.എമ്മിന്റെ ഒടുക്കത്തെ യാത്ര അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
എലത്തൂരിൽ ട്രെയിനിൽ തീവപ്പുണ്ടായ സംഭവത്തിൽ മുൻമന്ത്രി കൂടിയായ ജലീലിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ‘തീവച്ചതും മരിച്ചതും ഒരേ മതത്തിൽപെട്ടവരായത് കൊണ്ട് രക്ഷപ്പെട്ടുവത്രെ ? എന്തു തോന്നിവാസമാണ് ഇയാൾ പറയുന്നതെന്ന് എംടി രമേശ് കുറ്റപ്പെടുത്തി.
ഇസ്ലാമിക തീവ്രവാദം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമല്ല മുസ്ലീം സമുദായം ഉൾപ്പെടെ സകല മനുഷ്യവംശത്തിനും എതിരാണ്. തീവ്രവാദി മുസ്ലീം, നാമധാരി മരിച്ചതും മുസ്ലീം നാമധാരികൾ അതുകൊണ്ട് എല്ലാം സലാമത്തായി എന്ന ജലീലിന്റെ വാദം എത്ര ബാലിശമാണെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തി.
മരിച്ചത് മനുഷ്യരാണ് ,കൊന്നത് മതത്തിന്റെ പേരിലും അങ്ങനെ പറയണ്ടെ, ഈ മുൻമന്ത്രി – ഇരവാദമുയർത്തി തീവ്രവാദികളെ സംരക്ഷിയ്ക്കാനായി ഗോധ്രയെന്നും ഗുജറാത്തെന്നും മറ്റും പുലമ്പുന്ന വിദ്വാൻ പ്രതികളെ പിടികൂടണമന്ന് ആഗ്രഹിച്ചിട്ടു പോലുമില്ല.ട്രെയിനിൽ തീവച്ച പ്രതി അതേ ട്രെയിനിൽ നാടുവിട്ടതും കേരള പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചുകളഞ്ഞതും അന്വേഷണ സംഘത്തിന് തീര കളങ്കമാണ്. കഴിവുകെട്ട ആഭ്യന്തര മന്ത്രിയുടെ പോലീസ് കഴിവുകേട് ഒന്നു കൂടെ തെളിയിച്ചു. ഏതായാലും കേന്ദ്ര ഏജൻസികളുടെ കർശന പരിശോധനയിൽ പ്രതി പിടിയിലായി. ഇനി സംഭവത്തിന്റെ അടിവേരുവരെ തേടി കണ്ടുപിടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.









Discussion about this post