ജയ്‌പൂർ: രാജസ്ഥാനിലെ ബാർമറിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്തതിനു ശേഷം തീവെച്ചു കൊന്നു. രാജസ്ഥാനിലെ ബാർമറിലാണ് മുപ്പത് കാരിയായ യുവതിയെ തീവെച്ച് കൊന്നത്. സംഭവത്തിൽ പ്രതിയായ ഷാക്കൂർ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് കേസിൽ വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് ആരോപിച്ച് പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
യുവതിയുടെ ഭർത്താവ് ജോലിക്കും കുട്ടികൾ സ്കൂളിലും പോയപ്പോഴായിരുന്നു സംഭവം. ഷാക്കുർ ഖാൻ യുവതിയെ ബലാത്സംഗം ചെയ്തതിനു ശേഷം തീവെക്കുകയായിരുന്നെന്നാണ് ബന്ധുക്കളുടെ മൊഴി. യുവതിയുടെ നിലവിളി കേട്ട് ഓടിവന്ന അയൽക്കാർ ആണ് ആശുപത്രിയിലാക്കിയത്. പോലീസിനെ സമീപിച്ചപ്പോൾ കേസെടുക്കാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കുറ്റവാളിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംഭവത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ വൈകിയ ബലോത്ര പോലീസ് സ്റ്റേഷൻ ഓഫീസർ ഉഗംരാജിനെതിരെ നടപടിയെടുക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കണമെന്ന ആവശ്യവും നാട്ടുകാരിൽ നിന്ന് ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
Discussion about this post