ലക്നൗ : കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെ ഭാര്യയെയും കൂട്ടാളിയെയം ഉടൻ പിടികൂടുമെന്ന് യുപി പോലീസ്. ഭാര്യ ഷൈസ്ത പർവീനെയും കൂട്ടാളി ഗുഡ്ഡു മുസ്ലീമിനെയും പിടികൂടുമെന്നാണ് പ്രഖ്യാപിച്ചത്.
”ഗുഡ്ഡു മുസ്ലീമിനെയും ഷൈസ്ത പർവീനെയും ഇതുവരെ അറസ്റ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. എല്ലാ ടീമുകളും അന്വേഷണത്തിലാണ്, ഞങ്ങൾ അവരെ ഉടൻ അറസ്റ്റ് ചെയ്യും” ഉത്തർപ്രദേശ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്) ഡിഐജി അനന്ത് ദേവ് തിവാരി പറഞ്ഞു.
ഗുഡ്ഡുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 5,00,000 രൂപയും ആതിഖിന്റെ ഭാര്യ ഷൈസ്തയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപയും പാരിതോഷികം നൽകുമെന്ന് എസ്ടിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ അമിതാഭ് യാഷ് വ്യക്തമാക്കി.
ഗുഡ്ഡു ഏറ്റവും വലിയ കുറ്റവാളിയാണെന്നും പ്രൊഫഷണൽ ഷൂട്ടർ ആണെന്ന് യാഷ് നേരത്തെ പറഞ്ഞിരുന്നു. 1999ൽ മയക്കുമരുന്ന് കടത്ത് കേസിൽ ഗുഡ്ഡുവിനെ അറസ്റ്റ് ചെയ്തിരുന്നതായും യാഷ് പറഞ്ഞു. “എന്നാൽ അതിഖിന്റെ അഭിഭാഷകരുടെ സഹായത്തോടെ അയാൾക്കന്ന് ജാമ്യം ലഭിച്ചു. അവൻ ഒരു ബോംബ് നിർമ്മാതാവാണ്. ഉമേഷ് പാൽ കൊല്ലപ്പെട്ടപ്പോൾ ഞാൻ അവനെ സിസിടിവിയിൽ എളുപ്പത്തിൽ തിരിച്ചറിഞ്ഞു” എന്നും യാഷ് വ്യക്തമാക്കി.
Discussion about this post