കാഠ്മണ്ഡു : നേപ്പാളിലെ അന്നപൂർണ്ണ പർവ്വതത്തിൽ കാണാതായ ഇന്ത്യൻ പർവ്വതാരോഹകനെ കണ്ടെത്തി. 34 കാരനായ അനുരാഗ് മാലുവിനെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് രക്ഷപ്പെടുത്തിയത്. പർവ്വത നിരകളിലെ ആഴമുള്ള കുഴിയിലേക്ക് വീണ അനുരാഗ് മൂന്ന് ദിവസമായി അവിടെ പെട്ട് കിടക്കുകയായിരുന്നു. ലോകത്തിലെ പത്താമത്തെ വലിയ പർവ്വതമാണ് അന്നപൂർണ്ണ.
അനുരാഗിനെ മണിപാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സെവൻ സമ്മിറ്റ് ട്രെക്ക് ചെയർമാൻ മിംഗ്മ ഷെർപ പറഞ്ഞു. രാജസ്ഥാനിലെ അജ്മീർ സ്വദേശിയാണ് അനുരാഗ്.
ക്യാമ്പ് മൂന്നിൽ നിന്ന് വരുമ്പോഴാണ് അനുരാഗ് ആഴത്തിലുള്ള കുഴിയിലേക്ക് വീണത്. തുടർന്ന് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മൂന്നാം ദിവസമാണ് ഇയാളെ രക്ഷപ്പെടുത്താനായത്.
കഴിഞ്ഞ വർഷം ഇയാൾ മൗണ്ട് അമ ദബ്ലാം കീഴടക്കിയിരുന്നു. എവറസ്റ്റ് കൊടുമുടിയും അന്നപൂർണ്ണയും ലോത്സെയും കീഴടക്കണമെന്നായിരുന്നു ആഗ്രഹം. 8000 മീറ്ററിന് മുകളിൽ ഉയരമുളള 14 കൊടിമുടികൾ കയറി അവബോധം സൃഷ്ടിക്കാനിയരുന്നു നീക്കം.
Discussion about this post