ടെഹ്‌റാൻ: ഇറാനിലെ മുതിർന്ന ഷിയാ മുസ്ലീം പുരോഹിതനും രാജ്യത്തെ പരമോന്നത നേതാക്കളെ തിരഞ്ഞെടുക്കാൻ അധികാരമുള്ള വിദഗ്ധ സമിതിയിലെ അംഗവുമായ അയത്തുള്ള അബ്ബാസ് അലി സുലൈമാനി(75) വെടിയേറ്റ് മരിച്ചു.വടക്കൻ പ്രവിശ്യയായ മസന്ദരനിലെ ബബോൾസാർ നഗരത്തിൽ വച്ചാണ് അബ്ബാസ് അലിയ്ക്ക് നേരെ ആക്രമണമുണ്ടായത്.
അജ്ഞാതനായ ഒരാൾ ഒരു സെക്യൂരിറ്റി ഗാർഡിന്റെ തോക്ക് തട്ടിയെടുത്ത് ബാങ്കിലിരിക്കുകയായിരുന്ന അബ്ബാസ് അലിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്ന ഇമാം എന്ന നിലയിലും ഇസ്ഫഹാൻ പ്രവിശ്യയിലെ കഷാൻ നഗരങ്ങളിലും തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്റ്റാൻബലൂചിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന സഹെദാൻ നഗരങ്ങളിലും മതപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്ന പണ്ഡിതൻ എന്ന നിലയിലും ഇയാൾക്ക് ഏറെ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു.
നിലവിലെ പരമോന്നത നേതാവായ അയത്തുള്ള അലി ഖമനേയിയുടെ വ്യക്തിഗത പ്രതിനിധിയായി 17 വർഷം അബ്ബാസ് അലി സേവനമനുഷ്ഠിച്ചിരുന്നു
Discussion about this post