തൃശൂർ: വർണവിസ്മയ കാഴ്ചകളൊരുക്കിയ തൃശൂർ പൂരം കുടമാറ്റത്തിൽ കാണികളുടെ ആവേശം ഇരട്ടിയാക്കി അർജന്റീന ഫുട്‌ബോൾ താരം ലയണൽ മെസിയുടെ
വർണാലങ്കാരങ്ങളും ദേവരൂപങ്ങളും കുടകളിൽ നിറഞ്ഞപ്പോൾ, തിരുവമ്പാടി ദേവസ്വം പൂരം ആശംസകളറിയിച്ചത് ലോകകപ്പ് കൈകളിലേന്തി നിൽക്കുന്ന മെസിയെ ഗജവീരന്മാരുടെ തോളിലേറ്റിയായിരുന്നു. ലോകകിരീടം നേടിയ മെസിയെ വാനിലവതരിപ്പിച്ചപ്പോൾ പൂരപ്രേമികൾ മതിമറന്ന് ആഘോഷിച്ചു.
വടക്കുംനാഥന് മുന്നിൽ തെക്കേഗോപുര നടയിൽ 30 ഗജവീരന്മാർ മുഖാമുഖം നിരന്നുനിന്ന് കുടമാറ്റം നടത്തിയത്.വിവിധ വർണ്ണങ്ങളിലും രൂപഭംഗിയിലുമുള്ള കുടകൾ മത്സരിച്ചുയർത്തുന്ന കാഴ്ചകാണാൻ പതിനായിരക്കണക്കിന് ആളുകളാണ് ആർത്തിരമ്പുന്ന സാഗരം പോലെ നിറഞ്ഞുനിന്നത്. അൻപതിലധികം തരം കുടകളാണ് ഇരുവിഭാഗവും ഉയർത്തിയത്.ഗുരുവായൂർ നന്ദനാണ് പാറമേക്കാവിന്റെ ഗജനിരയെ നയിച്ചത്.തിരുവമ്പാടിയുടെ തിടമ്പേറ്റിയത്. തിരുവമ്പാടി ചന്ദ്രശേഖരനാണ്.
Discussion about this post