ലണ്ടൻ; ജയിലുകളിൽ വിചാരണ കാത്ത് കഴിയുന്നതും, ശിക്ഷ അനുഭവിക്കുന്നവരുമായ തീവ്രവാദികൾക്ക് സൂക്ഷിക്കാനുന്ന പുസ്തകങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി ബ്രിട്ടീഷ് സർക്കാർ. സെല്ലുകളിൽ സൂക്ഷിക്കാവുന്ന പുസ്തകങ്ങളുടെ എണ്ണത്തിീൽ നിയന്ത്രണം ഏർപ്പെടുത്തി ,യുകെ സർക്കാർ ഉത്തരവിറക്കി.
നിലവിൽ യുകെ ജയിലുകളിൽ കഴിയുന്ന 200 ഓളം ആളുകൾ, വിവിധ തീവ്രവാദ കേസുകളിൽ പ്രതികളാണ്. ഇവർക്ക് ഇനി 15 കിലോയിൽ ഭാരമില്ലാത്ത രണ്ട് ഇടത്തരം ഭാരമുള്ള പുസ്തകങ്ങൾ കൊണ്ടുവരാൻ മാത്രമേ അനുവാദമുള്ളൂ.
ഇവർക്ക് അംഗീകൃത കടകളിൽ നിന്ന് മാത്രമേ പുസ്തകങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കൂ. കൂടാതെ ജയിൽ ലൈബ്രറികളിൽ നിന്ന് പുസ്തകമെടുക്കാം. അല്ലെങ്കിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും തടവുകാർക്ക് അയച്ചുകൊടുക്കാം. അടുത്തിടെ ഒരു തീവ്രവാദിയുടെ സെല്ലിൽ 200 ഓളം പുസ്തകങ്ങൾ കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുതിയ നിയമം കൊണ്ടുവന്നത്.
ജയിലുകളിലെ തീവ്രവൽക്കരണത്തിനും ഇസ്ലാമിക സംഘങ്ങൾക്കും തടയിടാനാണ് പുതിയ നിയമമെന്നാണ് രാജ്യത്തെ നിയമവിദഗ്ധർ പറയുന്നത്.
Discussion about this post