ബെംഗളൂരു: കർണ്ണാടകയിൽ നിശബ്ദ പ്രചാരണം ആരംഭിച്ചു. നിശബ്ദ പ്രചാരണ വേളയിലും പതിവു രീതികളെല്ലാം പയറ്റി ശ്രദ്ധ നേടാനാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. തട്ടുകടയിൽ നിന്ന് ചായകുടിച്ചും, ബസ്റ്റോപ്പിൽ നിൽക്കുന്ന ജനങ്ങളുമായി സംസാരിച്ചും കേരളാ മോഡൽ പ്രചാരണമാണ് കർണ്ണാടകയിലും രാഹുൽ പയറ്റുന്നത്.
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ബസിൽ സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചാണ് അവസാന ദിവസത്തെ പ്രചാരണം അവസാനിപ്പിച്ചത്.
ബസ് സ്റ്റോപ്പിലും ജംഗ്ഷനിലും കൂട്ടം കൂടി നിൽക്കുന്ന സ്ത്രീകളെയും കോളേജിൽ പോകുന്ന പെൺകുട്ടികളെയും രാഹുൽ കണ്ടു.സ്ത്രീകളുമായി ബസിൽ കയറി, പൊതുഗതാഗതത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാനുള്ള കോൺഗ്രസിന്റെ നിർദ്ദേശത്തെക്കുറിച്ചും ഗൃഹലക്ഷ്മി പദ്ധതി പ്രകാരം കർണാടകയിലെ ഓരോ സ്ത്രീ കുടുംബനാഥനും 2,000 രൂപ വീതം അലവൻസ് നൽകുന്ന പദ്ധതിയെക്കുറിച്ചും രാഹുൽ സംസാരിച്ചു. ബസിൽ നിന്ന് ലിംഗരാജപുരത്തിന് സമീപം ഇറങ്ങിയ രാഹുൽ ഗാന്ധി അവിടെയും സ്ത്രീകളുമായും യുവാക്കളുമായും സംവദിച്ചു. കോൺഗ്രസിന്റെ പ്രകടന പത്രികയെ കുറിച്ച് സംസാരിക്കുകയും അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തു.
Discussion about this post