കൊച്ചി: രാജ്യം വെട്ടിമുറിക്കാൻ ചില ശക്തികൾ ചേർന്ന് നടത്തുന്ന കട്ടിങ്ങ് സൗത്ത് ക്യാമ്പയ്‌നെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണേന്ത്യൻ വികാരം ഉയർത്തി ഇന്ത്യയെ വിഭജിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട് നടത്തുന്ന ക്യാമ്പ്യയ്‌നെതിരെ ആര്യലാൽ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്. ഭാരതം ഒന്നായിരിക്കേണ്ടത് ആരുടെ മാത്രമാവശ്യമാണ് എന്ന് ലളിതമായി പറയുകയാണ് കട്ടിങ്ങ് സൗത്ത് കാമ്പയ്ൻ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ മാത്രമായ ഒരു മുറിക്കലല്ല അവരുടെ സ്വപ്നം. പൗരബോധത്തിൽ നിന്നും രാഷ്ട്ര സ്വരൂപത്തെ വികലാംഗയാക്കി ‘സംസ്‌കാരിക ദേശീയത’ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യുകയോ കുറഞ്ഞ പക്ഷം വിന്ധ്യന് വടക്കേയ്ക്ക് ചുരുക്കുകയോ ചെയ്യുക എന്നതാണ് ആ പാഴ്‌സ്വപ്‌നമെന്ന് അദ്ദേഹം വിമർശിച്ചു.
ഇത് കേരളമാണെന്ന’ പ്രാദേശിക വാദം പറയുന്നവരുടെ മുദ്രാവാക്യം ഇപ്പോഴും ‘സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’ എന്നതാണ്. ഇരട്ടത്താപ്പാണോ ‘പിതൃധാരാളിത്ത’മാണോ എന്നു തിരിച്ചറിയാൻ പോലുമാകാത്ത വൈരുദ്ധ്യാത്മകതയെന്ന് അദ്ദേഹം വിമർശിച്ചു.
മറവി കൊണ്ടല്ല കോൺഗ്രസ് അതിന്റെ തെറ്റാവർത്തിക്കുന്നത്. അധികാരനഷ്ടത്തിന്റെ ഭ്രാന്ത് അതിന്റെ സമനില കെടുത്തിയിരിക്കുന്നു. കുലം മുടിക്കാൻ പിറന്ന ഒരു സന്തതി അയാളുടേയും രാജ്യത്തിന്റെയും നാശത്തിന് പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. രാജ്യ വിരുദ്ധർക്ക് ദേശീയ പാർട്ടിയുടെ മാന്യമായ വേദി പങ്കിട്ട് രാജ്യദ്രോഹം പ്രവർത്തിക്കാൻ അവസരമൊരുക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കട്ടിങ്ങ് സൗത്ത്’ ഒട്ടും സുന്ദരമല്ലാത്ത നടക്കാത്ത സ്വപ്നമാണ്. അഗ്രം ഛേദിക്കുന്നത്ര എളുപ്പമല്ലാത്ത ഒന്ന്. ചുമപ്പും പച്ചയും കൂടിക്കൂടിയാലൊന്നും നടക്കാത്ത ഒന്ന്. ഈ യുദ്ധം രാജ്യമേ ജയിക്കൂ. സംസ്‌കാരം മാത്രമല്ല, ഭരണഘടനയും പടക്കോപ്പുകളും രാജ്യത്തിനായി യുദ്ധം ചെയ്യും. ദേശദ്രോഹികൾക്ക് രാജ്യത്തിനല്ല അവകാശം ജയിലിനും മരണത്തിനുമാണ്. അതു കാണാൻ കണ്ണുകൾക്കാഗ്രഹമുണ്ട്. ശുഭസ്യ ശീഘ്രം എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
Discussion about this post